ലൗ ജിഹാദ് പരാമർശം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി സുപ്രീം കോടതി

kannur vc placement  supreme court
kannur vc placement  supreme court

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബറേലി ജില്ലാ കോടതിയുടെ വിവാദ ലൗ ജിഹാദ് പരാമർശം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. വിവാദ പരാമർശം വിധിന്യായത്തിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.

ഉത്തർപ്രദേശ് കോടതിയിലെ കേസിൽ ഹർജിക്കാരൻ കക്ഷിയല്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. വിഷയത്തെ സെൻസേഷണലൈസ് ചെയ്യരുതെന്നും കോടതി ഹർജിക്കാരന് മുന്നറിയിപ്പ് നൽകി. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് വിഎൻ ഭട്ടി എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി.

ബലാത്സംഗ കേസ് പരിഗണിക്കവെയായിരുന്നു ഉത്തർപ്രദേശ് കോടതി വിവാദ പരാമർശം നടത്തിയത്. 2024 ഒക്ടോബറിൽ ബറേലിയിലെ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ‘ലൗ ജിഹാദ്’ വിഷയത്തിൽ വിവാദ പരാമർശം നടത്തിയത്. പ്രണയം നടിച്ച് ഹിന്ദു സ്ത്രീകളെ വിവാഹം ചെയ്ത് മതം മാറ്റുന്നതാണ് ‘ലവ് ജിഹാദ്’ എന്ന് കോടതി പരാമർശിച്ചു എന്നായിരുന്നു മലയാളിയായ അനസ് എന്നയാൾ നൽകിയ ഹർജിയിലെ വാദം. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കോടതി പ്രതിയെ ജീവപര്യന്ത്യം ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

Tags