മനുഷ്യക്കടത്ത്: ആർപിഎഫ് ജൂലൈയിൽ 183 കുട്ടികളെ രക്ഷപ്പെടുത്തി

google news
RPF
കുട്ടികളെ പ്രലോഭിപ്പിച്ച് ജോലിക്ക് കൊണ്ടുപോകുകയും കുറച്ച് പേരെ മദ്രസയിൽ പഠിപ്പിക്കുകയും ചെയ്യുകയായിരുന്നു ഉദ്ദേശം. സംഭവത്തിൽ പ്രധാന പ്രതി ഉൾപ്പെടെ 4 പേരെ ആർപിഎഫ് പിടികൂടിയിരുന്നു.

‘ഓപ്പറേഷൻ എഎഎച്ച്ടി’ വഴി 183 കുട്ടികളെ രക്ഷപ്പെടുത്തിയതായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് വ്യക്തമാക്കി. ആർ.പി.എഫ് പുറത്തു വിട്ടത് ജൂലൈ മാസത്തെ കണക്കുകളാണ് . മോചിപ്പിച്ചവരിൽ 151 ആൺകുട്ടികളും 32 പെൺകുട്ടികളും ഉൾപ്പെടുന്നു. ഡ്രൈവുമായി ബന്ധപ്പെട്ട് ഇതുവരെ 47 പേരെ പിടികൂടിയിട്ടുണ്ട്.

കുട്ടികളെ പ്രലോഭിപ്പിച്ച് ജോലിക്ക് കൊണ്ടുപോകുകയും കുറച്ച് പേരെ മദ്രസയിൽ പഠിപ്പിക്കുകയും ചെയ്യുകയായിരുന്നു ഉദ്ദേശം. സംഭവത്തിൽ പ്രധാന പ്രതി ഉൾപ്പെടെ 4 പേരെ ആർപിഎഫ് പിടികൂടിയിരുന്നു.


പ്രായപൂർത്തിയാകാത്തവരെയും സ്ത്രീകളെയും മനുഷ്യക്കടത്തുകാരുടെ പിടിയിൽ നിന്ന് മോചിപ്പിക്കുക എന്നതാണ് ‘ഓപ്പറേഷൻ എഎഎച്ച്ടി’യുടെ ലക്ഷ്യം.റെയിൽ വഴിയുള്ള മനുഷ്യക്കടത്ത് തടയാൻ കഴിഞ്ഞ മാസം മുതലാണ് ഈ ഡ്രൈവ് ആരംഭിച്ചത്. സംസ്ഥാന പൊലീസ്, എൽ.ഇ.എകൾ, മറ്റ് പങ്കാളികൾ എന്നിവയെ ഏകോപിച്ചാണ് ‘ഓപ്പറേഷൻ എഎഎച്ച്ടി’ ആർപിഎഫ് ഫീൽഡ് യൂണിറ്റുകൾക്ക് ഡ്രൈവ് നടത്തുന്നത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ (2017, 2018, 2019, 2020 & 2021) 2178 പേരെ രക്ഷിച്ചതായി ആർപിഎഫ് അറിയിച്ചു. അടുത്തിടെ മഹാനന്ദ എക്‌സ്പ്രസിൽ നിന്ന് 21 ആൺകുട്ടികളെ ആർപിഎഫ് രക്ഷപ്പെടുത്തിയിരുന്നു

Tags