വേട്ടയാടൽ ഭയന്നാണ് ‘ആടുജീവിത’ത്തിന് അവാർഡ് നിഷേധിച്ചപ്പോൾ മിണ്ടാതിരുന്നത് : ബ്ലെസി

blessi
blessi

‘ആടുജീവിത’ത്തിന് ദേശീയ അവാർഡ് ലഭിക്കാതെ പോയപ്പോൾ പ്രതികരിക്കാതിരുന്നത് ഭയം കൊണ്ടാണെന്ന് സംവിധായകൻ ബ്ലെസി. ഇവിടത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം കലാകാരന്മാർ പോലും മൗനം പാലിക്കാൻ നിർബന്ധിതരാവുകയാണ്. എത്ര ഉറക്കെ സംസാരിച്ചാലും ഒന്നും സംഭവിക്കില്ലെന്ന് അറിയാം. ഇ.ഡിയുടെ വേട്ടയാടൽ പ്രതീക്ഷിക്കാമെന്നും ബ്ലെസി പറഞ്ഞു.

tRootC1469263">

ആടുജീവിതത്തിനായി ഒരു കലാകാരൻ ഒരു ജീവിതത്തിൽ അനുഭവിക്കേണ്ട എല്ലാ പ്രയാസങ്ങളിലൂടെയും കടന്നുപോയി. എന്നിട്ടും ആ സിനിമ മോശമാണെന്ന് പറയുമ്പോൾ ഉണ്ടാകുന്ന ഡിപ്രഷൻ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

”ഗൾഫിൽ നടന്ന സെമ അവാർഡ്ദാന ചടങ്ങിൽ ബെസ്റ്റ് ഫിലിം ഡയറക്ടർ എന്ന നിലയിൽ പങ്കെടുത്തപ്പോൾ മഹാരാജ എന്ന സൂപ്പർഹിറ്റ് സിനിമയുടെ സംവിധായകൻ ഭക്ഷണം കഴിക്കുന്നതിനിടയിൽ എന്നോട് ചോദിച്ചു, നാഷണൽ അവാർഡ് കിട്ടാതെ പോയപ്പോൾ നിങ്ങൾ സോഫ്റ്റ് ആയിട്ടാണല്ലോ പ്രതികരിച്ചത്.”

”ഞാൻ മറുപടിയായി പറഞ്ഞു, എത്ര ഉറക്കെ സംസാരിച്ചാലും ഒന്നും സംഭവിക്കില്ല എന്ന് അറിയാം. സ്വസ്ഥത നഷ്ടമാവും. ഇ.ഡിയുടെ വേട്ടയാടലും പ്രതീക്ഷിക്കാം. ഇങ്ങനെയുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം കലാകാരന്മാർ പോലും മൗനം പാലിക്കാൻ നിർബന്ധിതരാവുകയാണ്” ബ്ലെസി പറഞ്ഞു.

”അവാർഡ് കിട്ടാത്തതിനോട് പ്രതികരിക്കുന്നത് മാന്യതയല്ല കാരണം അത് ജൂറിയാണ് തീരുമാനിക്കുന്നത്. പക്ഷെ അതിന് പിന്നിലെ രാഷ്ട്രീയം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അത് എനിക്കോ മീഡിയക്കോ തുറന്ന് കാട്ടാൻ കഴിയാത്തതിന് കാരണം ഭയമാണ്. ഒരു സിനിമയിൽ ഒരു പേരിടുമ്പോൾ പോലും നമ്മൾ ചരിത്രം പഠിക്കേണ്ടി വരും. ആടുജീവിതത്തിനായി ഒരു കലാകാരൻ ഒരു ജീവിതത്തിൽ അനുഭവിക്കേണ്ട എല്ലാ പ്രയാസങ്ങളിലൂടെയും കടന്നുപോയ ആളാണ് ഞാൻ.”

ദേശീയ അവാർഡിൽ ആടുജീവിതത്തെ തഴഞ്ഞത് വലിയ വിവാദമായി മാറിയിരുന്നു. മികച്ച നടൻ, സംവിധായകൻ, ഛായാഗ്രഹണം, തുടങ്ങിയ 14 വിഭാഗത്തിൽ ആടുജീവിതം ഇടം പിടിച്ചിരുന്നു. എന്നാൽ ഒന്നിനും പുരസ്‌കാരം ലഭിച്ചില്ല. കേരളസ്റ്റോറിക്ക് അവാർഡ് നൽകിയതും ഏറെ വിമർശിക്കപ്പെട്ടിരുന്നു.

Tags