ക്രെഡില്‍ നിന്ന് 12.5 കോടി തട്ടിയെടുത്ത സംഭവം ; നാല് പേര്‍ അറസ്റ്റില്‍

arrest
arrest

ബെംഗളൂരു: ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റ് പ്ലാറ്റ്ഫോമായ ക്രെഡില്‍ നിന്ന് 12.5 കോടി തട്ടിയെടുത്ത സംഭവത്തില്‍ ഗുജറാത്ത് സ്വദേശികളായ നാല് പേര്‍ അറസ്റ്റില്‍. ആക്സിസ് ബാങ്കിന്റെ റിലേഷന്‍ഷിപ്പ് മാനേജര്‍ വൈഭവ് പിട്ടാഡിയ, നേഹ ബെന്‍, ശൈലേഷ്, ശുഭം എന്നിവരാണ് അറസ്റ്റിലായത്.

നവംബറിലാണ് ക്രെഡ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയത്. ആക്സിസ് ബാങ്കിന്റെ ബെംഗളൂരുവിലെ ഇന്ദിരാ നഗര്‍ ശാഖയിലാണ് ക്രെഡിന്റെ പ്രധാന കോര്‍പറേറ്റ് അക്കൗണ്ടിലൂടെയാണ് തട്ടിപ്പ് നടന്നത്.

ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഇ-മെയില്‍ ഐഡിയിലേക്കും നമ്പറുകളിലേക്കും അജ്ഞാതരായ ചിലര്‍ കടന്നുകൂടിയിട്ടുണ്ടെന്ന് കണ്ടെത്തി.

പരിശോധനയില്‍ പ്രധാന അക്കൗണ്ടില്‍ നിന്ന് 12.5 കോടി രൂപ ഗുജറാത്തിലേയും രാജസ്ഥാനിലേയും 17 ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായും കണ്ടെത്തി. ആക്‌സിസ് ബാങ്ക് റിലേഷന്‍ ഷിപ്പ് മാനേജരായ വൈഭവ് പിട്ടാഡിയയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്ന് കണ്ടെത്തി.

ക്രെഡിന്റെ രണ്ട് കോര്‍പറേറ്റ് സബ് അക്കൗണ്ടുകള്‍ പ്രവര്‍ത്തന രഹിതമാണെന്ന് മനസ്സിലാക്കിയ വൈഭവ്, അക്കൗണ്ടുകളുടെ യൂസര്‍ നെയിമും പാസ്വേഡും ലഭിക്കാനായി ഇന്‍സ്റ്റഗ്രാമിലെ സുഹൃത്തായ നേഹ ബെന്നിനെ ഉപയോഗിച്ചു. ക്രെഡിന്റെ വ്യാജ ലെറ്റര്‍ ഹെഡും ഐഡിയുമുണ്ടാക്കി നേഹയെ മാനേജരെന്ന് വേഷം കെട്ടിച്ചാണ് യൂസര്‍ നെയിമും പാസ്വേഡും സ്വന്തമാക്കിയത്.

Tags