ഇ യു ഉത്പന്നങ്ങൾക്ക് 15% നികുതി; 750 ബില്യൺ ഡോളറിന്‍റെ ഊർജ്ജ കരാറിലും ഒപ്പുവച്ച്  യുഎസും യൂറോപ്യൻ യൂണിയനും

താരിഫ് തർക്കം അവസാനിപ്പിക്കുന്നതിനും സമ്പൂർണ്ണ വ്യാപാര യുദ്ധം ഒഴിവാക്കുന്നതിനുമായി പരസ്പരം കരാറിലെത്തി യുഎസും യൂറോപ്യൻ യൂണിയനും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ ഡെർ ലെയ്‌നും തമ്മിൽ ചർച്ച നടന്നു .
 

താരിഫ് തർക്കം അവസാനിപ്പിക്കുന്നതിനും സമ്പൂർണ്ണ വ്യാപാര യുദ്ധം ഒഴിവാക്കുന്നതിനുമായി പരസ്പരം കരാറിലെത്തി യുഎസും യൂറോപ്യൻ യൂണിയനും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ ഡെർ ലെയ്‌നും തമ്മിൽ ചർച്ച നടന്നു . ഞായറാഴ്ച സ്കോട്ട്ലൻഡിലെ ടേൺബെറിയിൽ നടന്ന നിർണായക കൂടിക്കാ‍ഴ്ചയിലാണ് മാസങ്ങളായി നീണ്ടുനിന്ന തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും അറുതിയായത്.

താരിഫ് സംബന്ധിച്ച് ഓഗസ്റ്റ് 1 ന് അമേരിക്ക നിശ്ചയിച്ചിരുന്ന സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇ യു യുഎസ് താത്പര്യങ്ങൾക്ക് വഴങ്ങി തീരുമാനമെടുത്തത്. യൂറോപ്യൻ ഉത്പന്നങ്ങൾക്ക് യുഎസ് 15 ശതമാനം ചുങ്കം ചുമത്തും. എന്നാൽ അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് യൂറോപ്യൻ യൂണിയൻ നികുതിയൊന്നും ചുമത്തില്ല.


അതേസമയം തന്നെ യുഎസിൽ നിന്ന് യൂറോപ്യൻ യൂണിയൻ 750 ബില്യൺ ഡോളറിൻ്റെ ഇന്ധനം വാങ്ങാനും 600 ബില്യൺ ഡോളറിൻ്റെ നിക്ഷേപം നടത്താനും ധാരണയാവുകയും ചെയ്തു. ‘എല്ലാവർക്കും ഗുണകരമാകുന്ന കരാർ’ എന്നാണ് ചർച്ചക്ക് ശേഷം ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഊർജ്ജ കരാർ ധാരണയായ വിവരവും അദ്ദേഹം സ്ഥിരീകരിച്ചു. ഒരു വ്യാപാരയുദ്ധം ഒഴിവായതിൻ്റെ ആശ്വാസത്തിൽ യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ മുതൽ കയറ്റത്തിലാണ്.