അമേരിക്കയും ഇറാനും തമ്മില്‍ ധൃതിപ്പെട്ട് രൂപീകരിക്കുന്ന സമാധാന കരാര്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്‌തേക്കുമെന്ന ആശങ്കയില്‍ യൂറോപ്യന്‍ സഖ്യകക്ഷികള്‍

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചതും കപ്പലുകള്‍ക്ക് നേരെ വെടിവയ്പുണ്ടായതും മേഖലയില്‍ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

 

വേഗത്തില്‍ സമാധാന കരാറിലെത്താന്‍ ശ്രമിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്ന് യൂറോപ്പിലെ സഖ്യകക്ഷികള്‍ ഭയപ്പെടുന്നു.

അമേരിക്കയും ഇറാനും തമ്മില്‍ ധൃതിപ്പെട്ട് രൂപീകരിക്കുന്ന സമാധാന കരാര്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്‌തേക്കുമെന്ന് യൂറോപ്യന്‍ സഖ്യകക്ഷികള്‍ ആശങ്കപ്പെടുന്നു. നയതന്ത്ര തലത്തിലുള്ള അപക്വമായ നീക്കങ്ങള്‍ ഭാവിയില്‍ വലിയ സാങ്കേതിക കുരുക്കുകളിലേക്ക് നയിക്കുമെന്നാണ് യൂറോപ്പില്‍ നിന്നുള്ള മുന്നറിയിപ്പ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കീഴിലുള്ള പരിചയസമ്പന്നരല്ലാത്ത ചര്‍ച്ചാസംഘം, ആഴത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം വേഗത്തില്‍ സമാധാന കരാറിലെത്താന്‍ ശ്രമിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്ന് യൂറോപ്പിലെ സഖ്യകക്ഷികള്‍ ഭയപ്പെടുന്നു.

ഉപരോധങ്ങള്‍ നീക്കുന്നതും ഇറാന്റെ ആണവ പദ്ധതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും സംബന്ധിച്ച അടിസ്ഥാനപരമായ കാര്യങ്ങളില്‍ വ്യക്തത വരുത്താതെ  കരാറില്‍ ഒപ്പിടുന്നത് വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് കാരണമാകുമെന്നാണ് യൂറോപ്പ് ഭയക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചതും കപ്പലുകള്‍ക്ക് നേരെ വെടിവയ്പുണ്ടായതും മേഖലയില്‍ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. സമാധാന ഉടമ്പടി ലംഘിച്ചാല്‍ ഇറാന്റെ വൈദ്യുത നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.