പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്. തടവിലാക്കപ്പെട്ട ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള ആശങ്കകള്‍ തുടരുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നടപടി. ഇമ്രാന് ആശുപത്രിയില്‍ ചികിത്സയൊരുക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബവും പാര്‍ട്ടിയും നിരന്തരം ആവശ്യപ്പെട്ടിരുന്നു.

 

ഇസ്ലാമബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്. തടവിലാക്കപ്പെട്ട ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള ആശങ്കകള്‍ തുടരുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നടപടി. ഇമ്രാന് ആശുപത്രിയില്‍ ചികിത്സയൊരുക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബവും പാര്‍ട്ടിയും നിരന്തരം ആവശ്യപ്പെട്ടിരുന്നു.

തടവിലിരിക്കെ അദ്ദേഹത്തിന്റെ കാഴ്ച ശക്തി ഗണ്യമായി കുറഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചിരുന്നു. 2022ല്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടിതിന് പിന്നാലെ തനിക്കെതിരായ കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് 73കാരനായ ഇമ്രാന്‍ അഭിപ്രായപ്പെട്ടിരുന്നു. സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി അദ്ദേഹത്തിന്റെ പാര്‍ട്ടി വക്താവ് സുല്‍ഫിക്കര്‍ ബുലാരി പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളാകാതിരിക്കാന്‍ ഇത് നേരത്തെ സംഭവിക്കേണ്ടതായിരുന്നു. ആരോഗ്യനില തൃപ്തികരമാകും വരെ അദ്ദേഹം ആശുപത്രിയില്‍ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇമ്രാന്‍ ഖാനെ 48 മണിക്കൂറിനുള്ളില്‍ ശിഫ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്ക് മാറ്റാനും സെപ്റ്റംബര്‍ 16 അവിടെ തുടരാനും കോടതി ഉത്തരവില്‍ പറയുന്നതായി ഇമ്രാന്‍ പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു.