ഇറാനില്‍ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേല്‍ ; മരണം 1332 കടന്നു

 

യുദ്ധത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് അമേരിക്കയും വ്യക്തമാക്കുകയാണ്. 

 

ലെബനോനിലും മരണം 217 കടന്നതായാണ് റിപ്പോര്‍ട്ട്.

ഇറാനിലെ പടിഞ്ഞാറന്‍ മേഖലകളില്‍ വ്യാപക വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. വ്യോമപ്രതിരോധ സംവിധാനങ്ങളടക്കം തകര്‍ത്തു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ടെഹ്‌റാന്‍ അടക്കമുള്ള മേഖലകളില്‍ വന്‍ സ്‌ഫോടനമാണ് ഉണ്ടായത്. ഇറാനില്‍ ഇതുവരെ 1332 പേര്‍ കൊല്ലപ്പെട്ടു. 

ലെബനോനിലും മരണം 217 കടന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, തെക്കന്‍ ഇസ്രയേലില്‍ ഇറാനും മിസൈല്‍ ആക്രമണം നടത്തി. തലസ്ഥാന നഗരമായ ടെല്‍ അവീവില്‍ അടക്കം നടത്തിയ ആക്രമണം പ്രതിരോധിച്ചതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു. പലയിടത്തും മിസൈല്‍ അവശിഷ്ടം പതിച്ച് തീപിടിത്തം ഉണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, യുദ്ധത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് അമേരിക്കയും വ്യക്തമാക്കുകയാണ്.