രാജ്യത്തെ വസ്ത്രധാരണ രീതിയെ ന്യായീകരിച്ച് ഇറാൻ പരമോന്നത നേതാവ്
Dec 4, 2025, 18:19 IST
രാജ്യത്തെ വസ്ത്രധാരണ രീതിയെ ന്യായീകരിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി രംഗത്ത്. 'സ്ത്രീകളുടെ അന്തസ്സ് കവർന്നെടുക്കുന്നതിന്' അമേരിക്കയെയും പാശ്ചാത്യ മുതലാളിത്തത്തെയും അദ്ദേഹം കുറ്റപ്പെടുത്തി.
ഇറാനിയൻ സ്ത്രീകൾ ഇസ്ലാമിക റിപ്പബ്ലിക്കിൻ്റെ കർശനമായ വസ്ത്രധാരണ നിയമങ്ങൾ പരസ്യമായി ലംഘിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിൻ്റെ ഈ പ്രതികരണം.
ഹിജാബ് നിയമം നടപ്പാക്കുന്നതിൽ ജുഡീഷ്യറി പരാജയപ്പെട്ടുവെന്ന് ഇറാനിലെ യാഥാസ്ഥിതിക ഭൂരിപക്ഷമുള്ള പാർലമെൻ്റിലെ പകുതിയിലധികം പേർ ആരോപിച്ചതിന് തൊട്ടടുത്ത ദിവസമാണ് ഖമേനിയുടെ ഈ പ്രതികരണം.