ആദ്യം നഷ്ടപരിഹാരം വേണമെന്ന് ആവശ്യം; ഇറാന്‍ യുഎസ് നയതന്ത്ര നീക്കങ്ങളില്‍ അനിശ്ചിതത്വം

നിലവില്‍ മസ്‌കറ്റും ടെഹ്റാനും തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍, ഇറാനും അമേരിക്കയും തമ്മില്‍ ഭാവിയില്‍ സാധ്യമായേക്കാവുന്ന നയതന്ത്ര സംഭാഷണങ്ങളുടെ പ്രാഥമിക ഘട്ടമായാണ് നിരീക്ഷകര്‍ കാണുന്നത്.

 

കരാറുകളോടും വാഗ്ദാനങ്ങളോടും അമേരിക്ക പുലര്‍ത്തുന്ന ഗുരുതരമായ പ്രതിബദ്ധതയില്ലായ്മയെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

അമേരിക്കന്‍ ഭരണകൂടത്തിന്റെയും യുഎസ് പ്രസിഡന്റിന്റെയും പ്രസ്താവനകളോടും നീക്കങ്ങളോടും ഏറെ മുന്‍കരുതലോടെയുള്ള പ്രായോഗിക നിലപാടുകള്‍ സ്വീകരിക്കാന്‍ ഇറാന്‍ നീക്കം ശക്തമാക്കുന്നു. മുന്‍കാല ചര്‍ച്ചകള്‍ക്കിടയില്‍ പോലും നിരന്തരം ആക്രമണങ്ങള്‍ നേരിടേണ്ടി വന്ന അനുഭവങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍, വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള എല്ലാ നയതന്ത്ര ചര്‍ച്ചകളും വലിയ അവിശ്വാസത്തിന്റെ നിഴലിലാണ് മുന്നോട്ട് പോകുന്നത്.

കരാറുകളോടും വാഗ്ദാനങ്ങളോടും അമേരിക്ക പുലര്‍ത്തുന്ന ഗുരുതരമായ പ്രതിബദ്ധതയില്ലായ്മയെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇതിനുപിന്നാലെ, മുന്‍കാലങ്ങളിലുണ്ടായ നഷ്ടങ്ങള്‍ക്ക് അമേരിക്കന്‍ ഭരണകൂടം കൃത്യമായ നഷ്ടപരിഹാരം നല്‍കേണ്ടത് നയതന്ത്ര മുന്നേറ്റങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയും വ്യക്തമാക്കി.

നിലവില്‍ മസ്‌കറ്റും ടെഹ്റാനും തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍, ഇറാനും അമേരിക്കയും തമ്മില്‍ ഭാവിയില്‍ സാധ്യമായേക്കാവുന്ന നയതന്ത്ര സംഭാഷണങ്ങളുടെ പ്രാഥമിക ഘട്ടമായാണ് നിരീക്ഷകര്‍ കാണുന്നത്.