കോംഗോയിൽ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരേ ഭീകരാക്രമണം ; 38 പേർ മരിച്ചതായി റിപ്പോർട്ട്
കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കൊമാൻഡയിൽ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരേ ഭീകരാക്രമണം.ആക്രമണത്തിൽ 38 പേർ മരിച്ചതായി റിപ്പോർട്ട്.
ബ്രാസാവിൽ: കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കൊമാൻഡയിൽ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരേ ഭീകരാക്രമണം.ആക്രമണത്തിൽ 38 പേർ മരിച്ചതായി റിപ്പോർട്ട്. പുലർച്ചെ ഒരു മണിയോടെ ഉഗാണ്ടൻ ഇസ്ലാമിസ്റ്റ് വിമതരായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എഡിഎഫ്) നടത്തിയ ആക്രമണത്തിൽ പള്ളിക്കുള്ളിലും പുറത്തും നിരവധി മൃതദേഹങ്ങൾ കണ്ടെത്തി.
ഇരുപതിലേറെ പേർ വെടിയേറ്റാണ് മരിച്ചത്. വീടുകളെ കേന്ദ്രീകരിച്ച് നടത്തിയ ആക്രമണങ്ങളിൽ പൊള്ളലേറ്റാണ് കൂടുതൽ പേരും മരിച്ചത്. ഒട്ടേറെപേരെ കാണാനില്ലെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചെയ്തു.
പള്ളി സമുച്ചയം ആക്രമിച്ച ഇവർ വീടുകളും കടകളും കത്തിക്കുകയും വൻ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. 1990 കളിൽ ഉഗാണ്ടയിൽ രൂപീകരിക്കപ്പെട്ട സംഘടനയാണ് എഡിഎഫ്. സ്വന്തം നാട്ടിലെ സൈനിക സമ്മർദ്ദം മൂലം 2002ൽ ഇവർ കോംഗോയിലേക്ക് തട്ടകം മാറ്റുകയായിരുന്നു. ഐ.എസ് പോലുള്ള ഭീകരപ്രസ്ഥാനങ്ങളോട് കൂറ് പ്രഖ്യാപിച്ചിട്ടുള്ള സംഘടനകൂടിയാണിത്.