ചൈനയിലെ പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 21 പേർ കൊല്ലപ്പെട്ടു.60-ലധികം പേർക്ക് പരിക്കേറ്റു
ചൈനയിലെ പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 21 പേർ കൊല്ലപ്പെട്ടു.60-ലധികം പേർക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രസിഡന്റ് ഷി ജിൻപിങ് അന്വേഷണത്തിന് ഉത്തരവിട്ടു. കാണാതായവരെ കണ്ടെത്തുന്നതിനും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നല്‍കുന്നതിനും ഊർജിത ശ്രമം നടത്തണമെന്ന് പ്രസിഡന്റ് ഷി ജിൻപിങ് ഔദ്യോഗിക നിർദ്ദേശം നല്‍കി.
ആളുകളെ കണ്ടെത്തുന്നതിനായി അവശിഷ്ടങ്ങള്‍ക്കിടയില്‍ പരിശോധന തുടരുകയാണ്. ദുരന്തത്തിന് ഉത്തരവാദികളായവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ചൈനയിലെ പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 21 പേർ കൊല്ലപ്പെട്ടു.60-ലധികം പേർക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രസിഡന്റ് ഷി ജിൻപിങ് അന്വേഷണത്തിന് ഉത്തരവിട്ടു. കാണാതായവരെ കണ്ടെത്തുന്നതിനും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നല്‍കുന്നതിനും ഊർജിത ശ്രമം നടത്തണമെന്ന് പ്രസിഡന്റ് ഷി ജിൻപിങ് ഔദ്യോഗിക നിർദ്ദേശം നല്‍കി.
സ്ഫോടനത്തിന്റെ ഔദ്യോഗിക കാരണം വ്യക്തമായില്ല. കാണാതായവരെ കണ്ടെത്തുന്നതിനും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നല്‍കുന്നതിനും സമഗ്ര ശ്രമങ്ങള്‍ നടത്തണമെന്ന് പ്രസിഡന്റ് ഷി ജിൻപിങ് ഔപചാരിക നിർദേശം നല്‍കിയിട്ടുണ്ട്
ഹുനാൻ പ്രവിശ്യയിലെ പടക്ക ഫാക്ടറിയിലാണ് സ്ഫോടനം. ചാങ്ഷക്ക് കീഴിലുള്ള ലിയുയാങ്ങിലെ ലിയുയാങ് ഹുവാഷെങ് പടക്ക നിർമ്മാണ, പ്രദർശന കമ്പനിയിലാണ് തിങ്കള്‍ വൈകീട്ടോടെ അപകടമുണ്ടായത്.
സ്ഫോടനത്തിന്റെ ആഘാതം സമീപ പ്രദേശങ്ങളിലും അനുഭവപ്പെട്ടു. റോഡരികുകളിലേക്ക് കനത്ത പാറക്കഷണങ്ങള്‍ തെറിച്ചുവന്നതായും പ്രദേശത്തുടനീളം അപകടകരമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചതായും പ്രദേശവാസികള്‍ പറഞ്ഞു. ആളുകളെ കണ്ടെത്തുന്നതിനായി അവശിഷ്ടങ്ങള്‍ക്കിടയില്‍ പരിശോധന തുടരുകയാണ്. ദുരന്തത്തിന് ഉത്തരവാദികളായവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.