യുക്രൈനില്‍ നിന്നുള്ള ആദ്യ ധാന്യക്കപ്പല്‍ തുര്‍ക്കി സമുദ്രത്തിലെത്തി

തുര്‍ക്കിയും ഐക്യരാഷ്ട്ര സംഘടനയും ഇടപെട്ട് റഷ്യയുമായി നയതന്ത്രചര്‍ച്ചകള്‍ നടത്തിയതാണ് കപ്പലിന് വഴിയൊരുക്കിയത്.
 
അധിനിവേശം ആരംഭിച്ചതു മുതല്‍ കരിങ്കടല്‍ വഴിയുള്ള കപ്പല്‍ഗതാഗതം റഷ്യ തടഞ്ഞിരിന്നു.

റഷ്യന്‍ അധിനിവേശത്തിനുശേഷം യുക്രൈനില്‍ നിന്ന് പുറപ്പെടുന്ന ആദ്യ ധാന്യക്കപ്പല്‍ തുര്‍ക്കിയിലെ ബോസ്ഫറസ് കടലിടുക്കില്‍ എത്തി. ഫെബ്രുവരിയില്‍ യുക്രൈന്‍ അധിനിവേശം ആരംഭിച്ചതു മുതല്‍ കരിങ്കടല്‍ വഴിയുള്ള കപ്പല്‍ഗതാഗതം റഷ്യ തടഞ്ഞിരിന്നു. തുര്‍ക്കിയും ഐക്യരാഷ്ട്ര സംഘടനയും ഇടപെട്ട് റഷ്യയുമായി നയതന്ത്രചര്‍ച്ചകള്‍ നടത്തിയതാണ് കപ്പലിന് വഴിയൊരുക്കിയത്.
ലെബനനിലേക്കുള്ള 26,000 ടണ്‍ ധാന്യവുമായി റസോണി എന്ന ചരക്കുകപ്പലാണ് തുര്‍ക്കി സമുദ്രത്തിലെത്തിയത്. പരിശോധനകള്‍ക്ക് ശേഷം കപ്പല്‍ ലെബനനിലേക്കുള്ള യാത്ര തുടരും. യുക്രൈനില്‍ നിന്ന് ധാന്യനീക്കം തടസ്സപ്പെട്ടതോടെ പല രാജ്യങ്ങളിലും ഭക്ഷ്യക്ഷാമം രൂക്ഷമായിരുന്നു. ഒഡേസ കൂടാതെ ചോര്‍നോമോര്‍സ്‌ക്, പിവിഡെനി എന്നിവിടങ്ങളില്‍നിന്നും കപ്പലുകള്‍ക്ക് യാത്രാനുമതി ലഭിക്കും.

ധാന്യ കയറ്റുമതി വീണ്ടും പഴയ രീതിയിലേക്ക് തിരിച്ചെത്തുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞിരുന്നു.