90-ലധികം സ്ഥലങ്ങളിലേക്ക് സര്‍വീസ്; യാത്ര സാധാരണ നിലയിലേക്കെന്നു സൂചന

പുതിയ ഫ്‌ലൈറ്റ് ഷെഡ്യൂള്‍ 2026 ഏപ്രില്‍ 15 വരെ പ്രാബല്യത്തില്‍ തുടരും. 

 

സംഘര്‍ഷാവസ്ഥകള്‍ മൂലം ചില റൂട്ടുകളില്‍ ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് പുതിയ സര്‍വീസ് ക്രമീകരണങ്ങള്‍.

മിഡില്‍ ഈസ്റ്റ് മേഖലയിലെ സുരക്ഷാ വെല്ലുവിളികളെ തുടര്‍ന്ന് താല്‍ക്കാലികമായി ബാധിക്കപ്പെട്ട വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ് തന്റെ ആഗോള നെറ്റ്വര്‍ക്ക് വ്യാപിപ്പിക്കുന്നു. പുതുക്കിയ ഷെഡ്യൂളിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള 90-ത്തിലധികം സ്ഥലങ്ങളിലേക്ക് സര്‍വീസ് വര്‍ധിപ്പിച്ചതായി കമ്പനി അറിയിച്ചു.

സംഘര്‍ഷാവസ്ഥകള്‍ മൂലം ചില റൂട്ടുകളില്‍ ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് പുതിയ സര്‍വീസ് ക്രമീകരണങ്ങള്‍. യാത്രാ ആവശ്യകത വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഘട്ടംഘട്ടമായി സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിലൂടെ ഗതാഗതം സാധാരണ നിലയിലേക്കെത്തിക്കാനാണ് കമ്പനിയുടെ ശ്രമം.

പുതിയ ഫ്‌ലൈറ്റ് ഷെഡ്യൂള്‍ 2026 ഏപ്രില്‍ 15 വരെ പ്രാബല്യത്തില്‍ തുടരും. 
സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, പ്രത്യേക എയര്‍ കോറിഡോറുകള്‍ വഴിയാണ് സര്‍വീസുകള്‍ നടത്തുന്നത്. ബന്ധപ്പെട്ട വ്യോമഗതാഗത അതോറിറ്റികളുമായി സഹകരിച്ചാണ് ഈ ക്രമീകരണങ്ങള്‍ നടപ്പിലാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.