യൂറോപ്പില്‍ നിന്ന് സൗദി അറേബ്യ വഴി പുതിയ വ്യാപാര പാത ; സൗദി അറേബ്യയെ ലോകത്തിന്റെ ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റും

ജിദ്ദയില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് കടല്‍മാര്‍ഗം ചരക്കുകള്‍ എത്തിക്കാന്‍ സൗകര്യമുണ്ടെങ്കിലും ഇതിന്റെ സാമ്പത്തിക ലാഭം കൂടി പരിഗണിച്ചായിരിക്കും ഇന്ത്യയുടെ പങ്കാളിത്തം.

 

യൂറോപ്യന്‍ തുറമുഖങ്ങളില്‍ നിന്ന് ചെങ്കടല്‍ വഴി ജിദ്ദയിലെത്തിക്കുന്ന ചരക്കുകള്‍, അവിടെ നിന്ന് കരമാര്‍ഗം ദമാമിലെത്തിച്ച് കപ്പലുകള്‍ വഴി യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് എത്തിക്കും.

ഹോര്‍മൂസ് കടലിടുക്കിനെ ഒഴിവാക്കി യൂറോപ്പില്‍ നിന്ന് സൗദി അറേബ്യ വഴി പുതിയ വ്യാപാര പാത തുറക്കുന്നു. പ്രമുഖ ഷിപ്പിങ് കമ്പനിയായ എംഎസ്സിയാണ് ചെങ്കടല്‍ തീരത്തെയും ഗള്‍ഫ് തീരത്തെയും ബന്ധിപ്പിച്ച് കര-കടല്‍ മാര്‍ഗമുള്ള ചരക്കുനീക്കത്തിന് തുടക്കമിടുന്നത്. യൂറോപ്യന്‍ തുറമുഖങ്ങളില്‍ നിന്ന് ചെങ്കടല്‍ വഴി ജിദ്ദയിലെത്തിക്കുന്ന ചരക്കുകള്‍, അവിടെ നിന്ന് കരമാര്‍ഗം ദമാമിലെത്തിച്ച് കപ്പലുകള്‍ വഴി യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് എത്തിക്കും.

ജിദ്ദയില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് കടല്‍മാര്‍ഗം ചരക്കുകള്‍ എത്തിക്കാന്‍ സൗകര്യമുണ്ടെങ്കിലും ഇതിന്റെ സാമ്പത്തിക ലാഭം കൂടി പരിഗണിച്ചായിരിക്കും ഇന്ത്യയുടെ പങ്കാളിത്തം. സൗദി അറേബ്യയെ ലോകത്തിന്റെ ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റുന്ന ഈ നീക്കം രാജ്യാന്തര ചരക്കുനീക്കത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തല്‍.