രാജസ്ഥാനിൽ സ്കൂളിൽ വച്ചുണ്ടായ ഹൃദയാഘാതത്തിൽ നാലാം ക്ലാസുകാരിയ്ക്ക് ദാരുണാന്ത്യം
രാജസ്ഥാനിൽ നാലാം ക്ലാസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ നിന്നുള്ള പ്രാചി കുമാവത് എന്ന ഒമ്പത് വയസ്സുകാരിയാണ് സ്കൂളിൽ വച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
രാജസ്ഥാനിൽ നാലാം ക്ലാസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ നിന്നുള്ള പ്രാചി കുമാവത് എന്ന ഒമ്പത് വയസ്സുകാരിയാണ് സ്കൂളിൽ വച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. സിക്കാറിലെ ദന്തയിൽ സ്ഥിതി ചെയ്യുന്ന ആദർശ് വിദ്യാ മന്ദിറിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
നാലാം ക്ലാസ് വിദ്യാർത്ഥിനിയായ പ്രാചി കുമാവത് രാവിലെ 11 മണിയോടെ സ്കൂളിലെ ഇടവേളയിൽ ലഞ്ച്ബോക്സ് തുറക്കാൻ പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സാധാരണ ബോധക്ഷയമാണെന്ന് കരുതി സ്കൂൾ ജീവനക്കാർ ആദ്യം വെള്ളം നൽകി, പക്ഷേ പ്രാചിയുടെ നില ഗുരുതരമായി മാറി. പിന്നലെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് (സിഎച്ച്സി) കൊണ്ടുപോയി. ഓക്സിജനും ഹൃദയ പുനരുജ്ജീവനവും ഉൾപ്പെടെയുള്ള അടിയന്തര ചികിത്സയും നൽകിയെങ്കിലും നിലയിൽ മാറ്റമുണ്ടായില്ല.
സിഎച്ച്സിയിലെ ഡോക്ടർമാർ കൂടുതൽ ചികിത്സയ്ക്കായി അവരെ സിക്കാറിലെ ശ്രീ കല്യാൺ ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനുമുമ്പ്, ആംബുലൻസിൽ വച്ച് കുട്ടിയ്ക്ക് വീണ്ടും ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയും ആയിരുന്നു.
പോസ്റ്റ്‌മോർട്ടം നടത്തിയില്ലെങ്കിലും, രോഗലക്ഷണങ്ങളും ചികിത്സയോടുള്ള പ്രതികരണവും അടിസ്ഥാനമാക്കി, ഹൃദയാഘാതമാണെന്ന് തോന്നുന്നതായി ദന്ത സിഎച്ച്സിയിലെ ഡോക്ടർ ആർകെ ജംഗിദ് പറഞ്ഞു. പ്രാച്ചിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളോ ജന്മനാ ഉണ്ടാകുന്ന പ്രശ്നങ്ങളോ ഉള്ളതായി ഇതുവരെ അറിവില്ലായിരുന്നു എന്നത് ശ്രദ്ധേയമാണ്.
ചെറിയ ജലദോഷം ബാധിച്ചതിനാൽ കഴിഞ്ഞ രണ്ട്-മൂന്ന് ദിവസമായി പ്രാചി സ്കൂളിൽ ഇല്ലായിരുന്നുവെന്ന് ആദർശ് വിദ്യാ മന്ദിർ സ്കൂളിലെ പ്രിൻസിപ്പൽ നന്ദ് കിഷോർ തിവാരി പറഞ്ഞു. തിങ്കളാഴ്ച സ്കൂളിൽ എത്തിയപ്പോൾ, കുട്ടി ആരോഗ്യവതിയായിരുന്നു, പ്രഭാത പ്രാർത്ഥനയിലും അസംബ്ലിയിലും പങ്കെടുത്തു, ഉച്ചഭക്ഷണ സമയത്ത് ആണ് ഈ സംഭവം ഉണ്ടായത്.