യാത്രക്കിടെ കാണാതായ ബാഗ് കണ്ടെത്തി ചാറ്റ്  ജി.പി.ടി ; ഇത് തളിപ്പറമ്പ് പോലീസിന്റെ  'വേറെ ലെവൽ' സ്ട്രാറ്റജി 

യാത്രക്കിടെ നഷ്ടപ്പെട്ട യുവതിയുടെ ബാഗ് ഹൈടെക് അന്വേഷണത്തിലൂടെ കണ്ടെത്തി നൽകി തളിപ്പറമ്പ് പോലീസ് . കഴിഞ്ഞ 11ന് രാത്രി 8.30ഓടെ പാലക്കാട് നിന്ന് കോഴിക്കോട് വഴി മോറാഴയിലേക്ക് കാറിൽ വരികയായിരുന്ന പത്മാലയത്തിൽ സുനന്ദയുടെ 20,000രൂപയും പാസ്സ്പോർട്ടും അടങ്ങിയ ബാഗാണ് നഷ്ടപ്പെട്ടത്. 

 

തളിപ്പറമ്പ:  യാത്രക്കിടെ നഷ്ടപ്പെട്ട യുവതിയുടെ ബാഗ് ഹൈടെക് അന്വേഷണത്തിലൂടെ കണ്ടെത്തി നൽകി തളിപ്പറമ്പ് പോലീസ് . കഴിഞ്ഞ 11ന് രാത്രി 8.30ഓടെ പാലക്കാട് നിന്ന് കോഴിക്കോട് വഴി മോറാഴയിലേക്ക് കാറിൽ വരികയായിരുന്ന പത്മാലയത്തിൽ സുനന്ദയുടെ 20,000രൂപയും പാസ്സ്പോർട്ടും അടങ്ങിയ ബാഗാണ് നഷ്ടപ്പെട്ടത്. 

ഇവർ യാത്രക്കിടെ പാലക്കാടിനും മലപ്പുറത്തിനുമിടയിലുള്ള ഹോട്ടലിൽ ഫ്രഷ് ആവാൻ കയറിയിരുന്നു. പിന്നീട് യാത്ര തുടർന്ന് കോഴിക്കോടെ ഹോട്ടലിൽ കയറി ഭക്ഷണവും കഴിച്ചു .യാത്ര തുടർന്നപ്പോൾ കുട്ടി കരഞ്ഞതോടെ ചോക്ലേറ്റ് നൽകാൻ ബാഗ് നോക്കിയപ്പോഴാണ് നഷ്ടപ്പെട്ടത് മനസിലായത്.

അടുത്തദിവസം നാട്ടിലെത്തിയ സുനന്ദ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി ബാഗ് നഷ്ടപ്പെട്ടതു സംബന്ധിച്ച് പരാതി നൽകി. ഹോട്ടലിന്റെ പേരോ സ്ഥലമോ നിശ്ചയമില്ലാത്തതിനാൽ അന്വേഷണം വഴിമുട്ടി. എന്നാൽ 'എം' എന്ന ഇംഗ്ലീഷ് അക്ഷരത്തിൽ പേര് തുടങ്ങുന്ന ഹോട്ടലിലാണ് കയറിയ കയറിയതെന്ന് പോലീസിനോടു പറഞ്ഞു. തുടർന്ന് സീനിയർ സി.പി.ഒ ശ്രീകണ്ഠപുരം കോട്ടൂരിലെ പി.വി ഗിരീഷ് യുവതിയുടെ ഫോൺ വാങ്ങി ഗൂഗിൾ മാപ്പിൽ സഞ്ച രിച്ച് റൂട്ട് നോക്കി. 

പത്ത് മിനുട്ടിലധികം ഞ്ചേരി ഭാഗത്ത് വാഹനം നിർത്തിയതായി ഗിരീഷിന് മനസിലായി. തുടർന്ന് ചാറ്റ് ജി. പി.ടി എന്ന ആധുനിക സംവിധാനം ഉപയോഗിച്ച് ഗിരീഷ് എം എന്ന  അക്ഷരത്തിൽ തുടങ്ങുന്ന ഹോട്ടലുകൾ കണ്ടെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹോട്ടലുകളുടെ നമ്പറുകൾ തേടിപ്പിടിച്ച് ബന്ധപ്പെട്ടപ്പോൾ വളാഞ്ചേ രിയിലെ മുഫീദ ഹോട്ടലിലാണ് ബാഗുള്ളതെന്ന് മനസിലായി. 

ഹോട്ടൽ ഉടമ അജ്‌മലിനെ വിളിച്ച് ഗിരീഷ് വിവരം പറയു കയും അജ്‌മൽ ബാഗ് കൊറിയറായി യുവതിക്ക് അയച്ചുനൽകുകയും ചെയ്തു . ഒരിക്കലും തിരിച്ചുകിട്ടില്ലന്ന് കരുതിയ ബാഗ് കിട്ടിയപ്പോൾ സുനന്ദയും ഹാപ്പി .തളിപ്പറമ്പ് പോലീസിന്റെ സമർത്ഥ അന്വേഷണത്തിന്  നന്ദി പറഞ്ഞാണ് സുനന്ദ മടങ്ങിയത്.