ഇസ്രായേലിനും അമേരിക്കയ്ക്കും ഉത്തരകൊറിയയെ ഭയമോ, അത്യാധുനിക ആയുധങ്ങള്‍ സ്വന്തം, ഇറാന്‍ യുദ്ധത്തിനിടെ താരമായി കിങ് ജോങ് ഉന്‍

ഇസ്രായേലും അമേരിക്കയും ഇറാനെതിരെ യുദ്ധം കടുപ്പിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ആണ്.

 

ഉത്തരകൊറിയയുടെ ആയുധശേഖരം ലോകത്തിലെ ഏറ്റവും ഭീഷണിപ്പെടുത്തുന്നവയിലൊന്നാണ്. 2026-ലെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, അവരുടെ ആണവായുധങ്ങള്‍ 100 എണ്ണം വരെ എത്തിയിരിക്കാം എന്നാണ് പറയപ്പെടുന്നത്.

 

ന്യൂഡല്‍ഹി: ഇസ്രായേലും അമേരിക്കയും ഇറാനെതിരെ യുദ്ധം കടുപ്പിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ആണ്. ആണവായുധങ്ങളുടെ പേരുപറഞ്ഞ് അമേരിക്കയും ഇസ്രായേലും ഇറാനെ വിറപ്പിക്കുമ്പോള്‍ ആണവായുധങ്ങള്‍ ഉള്‍പ്പെടെ നേരത്തെ സ്വന്തമാക്കിയ ഉത്തരകൊറിയ്‌ക്കെതിരെ സൈനിക നീക്കത്തിന് ധൈര്യമില്ലെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്.

നേരത്തെതന്നെ ലോകരാഷ്ട്രീയത്തിലെ ഏറ്റവും ചൂടേറിയ വിഷയങ്ങളിലൊന്നാണ് ഉത്തരകൊറിയയുടെ ആണവ മിസൈല്‍ ശേഷി. അമേരിക്കയും ഇസ്രായേലും ഉത്തരകൊറിയയെ ശത്രുവായി കാണുന്നുണ്ടെങ്കിലും, അവരെ നിര്‍വീര്യമാക്കാന്‍ നിര്‍ബന്ധിക്കാത്തതിന്റെ കാരണങ്ങള്‍ സങ്കീര്‍ണമാണ്.

ഉത്തരകൊറിയയുടെ ആയുധശേഖരം ലോകത്തിലെ ഏറ്റവും ഭീഷണിപ്പെടുത്തുന്നവയിലൊന്നാണ്. 2026-ലെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, അവരുടെ ആണവായുധങ്ങള്‍ 100 എണ്ണം വരെ എത്തിയിരിക്കാം എന്നാണ് പറയപ്പെടുന്നത്. 2009-ല്‍ ഒന്നോ രണ്ടോ മാത്രമുള്ളതില്‍ നിന്നാണ് ഉത്തരകൊറിയയുടെ മുന്നേറ്റം.

കിം ജോങ് ഉന്നിന്റെ ഭരണകാലത്ത്, ഉത്തരകൊറിയ ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകള്‍ പോലുള്ളവ വികസിപ്പിച്ചു, അവ അമേരിക്കന്‍ ഭൂഖണ്ഡത്തെ ലക്ഷ്യമാക്കാന്‍ ശേഷിയുള്ളവയാണ്.

അമേരിക്കന്‍ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ രൂപകല്‍പ്പന ചെയ്തതാണ് അവരുടെ ആയുധങ്ങള്‍. ശബ്ദവേഗത്തിന്റെ അഞ്ചിരട്ടി വേഗതയുള്ളവയെ റഡാറുകള്‍ക്ക് കണ്ടെത്താന്‍ പ്രയാസമാണ്.

അമേരിക്കയ്ക്ക് 5,500-ലധികം ആണവായുധങ്ങളുണ്ടെങ്കിലും ഉത്തരകൊറിയയെ ഭയപ്പെടുത്തുന്നത് അവരുടെ തയ്യാറെടുപ്പാണ്. കിം ജോങ് ഉന്‍ ആദ്യം ആണവായുധം ഉപയോഗിച്ചേക്കാം എന്ന നിലപാടുകാരനാണ്. ഒരു യുദ്ധമുണ്ടായാല്‍ സൗത്ത് കൊറിയയിലെ 28,000ത്തോളം അമേരിക്കന്‍ സൈനികരെ അപകടത്തിലാക്കാന്‍ ഉത്തരകൊറിയയ്ക്ക് സാധിക്കും.

ഇസ്രായേലിന്റെ ഭയം പ്രധാനമായും ഇറാന്‍ വഴിയാണ്. ഉത്തരകൊറിയ ഇറാനിലേക്ക് മിസൈല്‍ ആണവ സാങ്കേതികവിദ്യ കയറ്റുമതി ചെയ്യുന്നു, ഇത് ഇറാന്റെ ആണവ പദ്ധതിയെ ശക്തിപ്പെടുത്തുന്നതാണ്.

ഉത്തരകൊറിയയ്ക്ക് ആണവായുധമുണ്ടെങ്കിലും, അമേരിക്കയും ഇസ്രായേലും നിര്‍വീര്യമാക്കാന്‍ നിര്‍ബന്ധിക്കാത്തത് ഭയംകൊണ്ടുകൂടിയാണ്. ചൈനയുടേയും റഷ്യയുടേയും പിന്തുണ, ഏതു സമയത്തുവേണമെങ്കിലും ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി, ഇവയെല്ലാം ഉത്തരകൊറിയയ്ക്ക് മേല്‍ക്കൈ നല്‍കുന്നു.

ഇറാനെതിരെ യുദ്ധം തുടങ്ങിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റുന്നതാണ് കിം ജോങ് ഉന്നിന്റെ മീം. എനിക്ക് എല്ലാ ടോയ്‌സും ഉണ്ട്, എന്തുകൊണ്ട് ആരും എന്നോട് കളിക്കുന്നില്ല? എന്ന മീം മില്യണുകള്‍ വ്യൂസ് നേടി. ഇറാന്‍ ആക്രമണ വീഡിയോകള്‍ക്കിടെ കിമ്മിന്റെ ക്ലിപ്പുകള്‍ ട്രെന്‍ഡിങ് ആയി.

ഉത്തരകൊറിയയുടെ ആയുധങ്ങള്‍ അമേരിക്കയെയും ഇസ്രായേലിനെയും മാത്രമല്ല ലോക രാജ്യങ്ങളെയെല്ലാം ഭയപ്പെടുത്തുന്നതാണ്. അതുകൊണ്ടുതന്നെയാണ് നേരിട്ടൊരു യുദ്ധത്തിന് തയ്യാറാകാത്തതും. ഡിപ്ലോമസി മാത്രമാണ് പരിഹാരം.