സുധാകരനെ മെരുക്കിയത് വേണുഗോപാല്‍, എല്ലാ വിഭാഗങ്ങള്‍ക്കും സീറ്റ് നല്‍കി സമവായത്തിലെത്തിച്ച് കെസിയുടെ ചാണക്യ തന്ത്രം 

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേരള ഘടകത്തില്‍ ഒരു ഘട്ടത്തില്‍ രൂക്ഷമായ പ്രതിസന്ധി സൃഷ്ടിച്ച വിഷയമായിരുന്നു കെ. സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം. പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട് അഭിപ്രായഭിന്നതകള്‍ ഉയര്‍ന്നപ്പോള്‍, സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രക്രിയ തന്നെ അനിശ്ചിതത്വത്തിലായിരുന്നു. അത്തരമൊരു വെല്ലുവിളി നേരിട്ട സമയത്ത്, പാര്‍ട്ടിയുടെ

 

കെസി വേണുഗോപാലിന്റെ ജാഗ്രതയും ദീര്‍ഘവീക്ഷണവും ഇല്ലായിരുന്നെങ്കില്‍ ഇത്ര മികച്ച ഒരു ടീമിനെ അണിനിരത്താന്‍ സാധിച്ചേനെ എന്ന് പറയാന്‍ പോലും വയ്യ. യോഗ്യതയും അര്‍ഹതയും ഉള്ളവര്‍ തഴയപ്പെടാതിരിക്കാന്‍ അദ്ദേഹം കാണിച്ച ശ്രദ്ധയാണ്

കൊച്ചി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേരള ഘടകത്തില്‍ ഒരു ഘട്ടത്തില്‍ രൂക്ഷമായ പ്രതിസന്ധി സൃഷ്ടിച്ച വിഷയമായിരുന്നു കെ. സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം. പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട് അഭിപ്രായഭിന്നതകള്‍ ഉയര്‍ന്നപ്പോള്‍, സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രക്രിയ തന്നെ അനിശ്ചിതത്വത്തിലായിരുന്നു. അത്തരമൊരു വെല്ലുവിളി നേരിട്ട സമയത്ത്, പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തിന്റെ ഏറ്റവും വിശ്വസ്തനായ കെസി വേണുഗോപാലിന്റെ ഇടപെടലാണ് സാഹചര്യത്തെ പൂര്‍ണമായും മാറ്റിമറിച്ചത്. അനുനയത്തിന്റെയും ക്ഷമയുടെയും മികച്ച മാതൃകയായി അദ്ദേഹം മുന്നോട്ടുവന്നു.

ഒരു ഘട്ടത്തിലും സുധാകരന്‍ തന്റെ നിലപാടില്‍ അയഞ്ഞില്ല. അപ്പോഴാണ് കെസി കൃത്യമായ ആശയവിനിമയത്തിലൂടെ മുതിര്‍ന്ന നേതാക്കളെ ഒന്നിനുപുറകെ ഒന്നായി ഇടപെടുത്തിയത്. ആദ്യം എ.കെ. ആന്റണി പോലുള്ള പരിണതപ്രജ്ഞനായ നേതാവിനെ, പിന്നീട് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും ഉള്‍പ്പെടുത്തി സമയോചിതമായ ചര്‍ച്ചകള്‍ നടത്തി. ഇതോടെ സുധാകരന്‍ 'ബോംബ്' എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രശ്‌നം പൂര്‍ണമായും നിര്‍വീര്യമായി.

സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നതിലും അദ്ദേഹത്തിന്റെ നയതന്ത്രം തിളങ്ങി. പല സീറ്റുകളിലും ഗ്രൂപ്പുകളുടെ അനാവശ്യ കടുംപിടുത്തങ്ങളും ഇഷ്ടക്കാരെ കുത്തിനിറയ്ക്കാനുള്ള ശ്രമങ്ങളും ഉണ്ടായിരുന്നു. എന്നിട്ടും കെസിയുടെയും ഹൈക്കമാന്‍ഡിന്റെയും ജാഗ്രതയോടെയുള്ള ഇടപെടലിലൂടെ പുറത്തുവന്നത് ചരിത്രത്തിലെ ഏറ്റവും മികച്ച പട്ടിക. സര്‍വേകളെ മുന്‍നിര്‍ത്തി, വിജയസാധ്യത, യോഗ്യത, പാര്‍ട്ടി പാരമ്പര്യം എന്നിവ കണക്കിലെടുത്ത് തിരഞ്ഞെടുക്കപ്പെട്ട ഓരോ സ്ഥാനാര്‍ത്ഥിയും യുഡിഎഫിനെ അധികാരത്തിലെത്തിക്കാന്‍ കരുത്തുള്ളവരായിരുന്നു.

ഒരു ഘട്ടത്തില്‍ സംസ്ഥാന നേതൃത്വം ചില മണ്ഡലങ്ങളില്‍ ഒറ്റപ്പേരിലേക്ക് എത്താന്‍ പോലും പ്രയാസപ്പെട്ടിരുന്നു. അപ്പോഴാണ് കെസിയുടെ നീണ്ട ചര്‍ച്ചകളും തയ്യാറെടുപ്പുകളും ഫലം കണ്ടത്. നേതൃത്വത്തെ ഒറ്റക്കെട്ടായി ഒരു പേരിലേക്ക് എത്തിച്ചത് അദ്ദേഹത്തിന്റെ ഇടപെടലുകളായിരുന്നു. ഗ്രൂപ്പുകള്‍ക്ക് വീതംവെപ്പിന് അവസരം നല്‍കാതെ, യോഗ്യരെ മാത്രം ഫീല്‍ഡിലിറക്കിയത് കൊണ്ട് തന്നെ യുഡിഎഫില്‍ ഒറ്റപ്പെട്ട പിണക്കങ്ങള്‍ മാത്രമേ ഉണ്ടായുള്ളൂ.

മുന്‍കാല സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തിരിച്ചടികള്‍ കൃത്യമായി പഠിച്ചുകൊണ്ട് കെസി തിരുത്തലുകള്‍ വരുത്തി. വനിതകള്‍, യുവജനങ്ങള്‍, പരിണതപ്രജ്ഞരായ മുതിര്‍ന്ന നേതാക്കള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍, ജനപ്രീതിയുള്ള പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയ സന്തുലിതമായ പട്ടികയാണ് കോണ്‍ഗ്രസിന്റേത്. മത-സാമുദായിക-പ്രാദേശിക സമവാക്യങ്ങള്‍ പാലിക്കുന്നതോടൊപ്പം വിജയസാധ്യതയും ഉറപ്പാക്കിയത് മാസങ്ങള്‍ നീണ്ട മുന്നൊരുക്കത്തിന്റെ ഫലമായിരുന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മൂന്ന് ദിവസത്തിനുള്ളില്‍ മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചത് കെസിയുടെ ആസൂത്രണ ശേഷിയുടെ തെളിവാണ്. സിപിഎമ്മില്‍ പരിണതപ്രജ്ഞരായ സീനിയര്‍ നേതാക്കള്‍ പൊട്ടിത്തെറിക്കുന്ന സാഹചര്യം കണ്ടപ്പോള്‍, യുഡിഎഫില്‍ അത്തരം ഒരു അസ്ഥിരതയും ഉണ്ടായില്ല.

മികച്ച സ്ഥാനാര്‍ത്ഥികളെ അണിനിരത്തിയാല്‍ യുദ്ധം പകുതി ജയിച്ചു എന്ന് പറയുന്നത് ഇപ്പോള്‍ വ്യക്തമാണ്. ജനങ്ങള്‍ക്ക് പരിചയമുള്ളവരും സ്വീകാര്യതയുള്ളവരുമായ പ്രവര്‍ത്തകരെ തിരഞ്ഞെടുത്തതിലൂടെ യുഡിഎഫ് ജനപ്രതിനിധിസഭയിലേക്ക് ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. കനത്ത വിജയത്തിനപ്പുറം മറ്റൊന്നും ലക്ഷ്യമിടാത്ത ഈ നിര്‍ണായക തെരഞ്ഞെടുപ്പില്‍, വിജയസാധ്യത മാത്രമായിരുന്നു മാനദണ്ഡം. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എക്കാലവും മാര്‍ഗരേഖയാകുന്ന പ്രക്രിയയിലൂടെ കെസി കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ മുന്നോട്ടുകൊണ്ടുപോയി.

കെസി വേണുഗോപാലിന്റെ ജാഗ്രതയും ദീര്‍ഘവീക്ഷണവും ഇല്ലായിരുന്നെങ്കില്‍ ഇത്ര മികച്ച ഒരു ടീമിനെ അണിനിരത്താന്‍ സാധിച്ചേനെ എന്ന് പറയാന്‍ പോലും വയ്യ. യോഗ്യതയും അര്‍ഹതയും ഉള്ളവര്‍ തഴയപ്പെടാതിരിക്കാന്‍ അദ്ദേഹം കാണിച്ച ശ്രദ്ധയാണ് ഈ വിജയത്തിന്റെ രഹസ്യം. യുദ്ധം പകുതി ജയിച്ച നിലയിലാണ് യുഡിഎഫ് നില്‍ക്കുന്നത്. ബാക്കി ജനങ്ങളുടെ വോട്ടിലൂടെ പൂര്‍ത്തിയാക്കാന്‍ മാത്രമേ ബാക്കിയുള്ളൂ.