ചെന്നിത്തല ആഭ്യന്തര മന്ത്രിയാകുമ്പോള്‍ ജമാഅത്തെ ഇസ്ലാമിക്ക് അതൃപ്തിയോ, മുഖ്യമന്ത്രിക്ക് വകുപ്പ് നേടിക്കൊടുക്കാനുള്ള അജണ്ട പാളി, തങ്ങള്‍ക്ക് അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ കാണാമെന്ന് മുന്നറിയിപ്പ്

കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷം നേടിയതിന് പിന്നാലെ മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ സജീവമാണ്.

 

ചെന്നിത്തലയ്ക്ക് ആഭ്യന്തരം നല്‍കാനുള്ള സാധ്യത ഏറെക്കുറെ ഉറപ്പായതോടെ ജമാഅത്തെ ഇസ്ലാമി അനുകൂല വൃത്തങ്ങളില്‍ അതൃപ്തി ഉയര്‍ന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇത് ശക്തമായ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷം നേടിയതിന് പിന്നാലെ മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ പൂര്‍ത്തിയായിരിക്കുകയാണ്. വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആയിരിക്കും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുക.

ചെന്നിത്തലയ്ക്ക് ആഭ്യന്തരം നല്‍കാനുള്ള തീരുമാനം വന്നതോടടെ ജമാഅത്തെ ഇസ്ലാമി അനുകൂല വൃത്തങ്ങളില്‍ അതൃപ്തി ഉയര്‍ന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇത് ശക്തമായ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തിന് ശക്തമായ ക്ലെയിമുണ്ടായിരുന്ന ചെന്നിത്തല, സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചതോടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, പിന്നീട് നടന്ന ചര്‍ച്ചകളില്‍ ആഭ്യന്തര വകുപ്പ് ലഭിച്ചാല്‍ മാത്രം മന്ത്രിസഭയില്‍ ചേരാന്‍ അദ്ദേഹം സമ്മതം അറിയിച്ചു. ഒടുവില്‍ അതിന് വഴങ്ങുകയായിരുന്നു.

ചെന്നിത്തലയുടെ പരിചയസമ്പത്തും പോലീസ് ഭരണത്തിലെ മുന്‍കാല പ്രകടനവും ഇതിന് അനുകൂലമായി ചൂണ്ടിക്കാട്ടപ്പെടുന്നു. 2014-16 കാലത്ത് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തര വിജിലന്‍സ് മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം സജീവമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു.

ചെന്നിത്തല ആഭ്യന്തര മന്ത്രിയാകുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ ജമാഅത്തെ ഇസ്ലാമി അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും പ്രവര്‍ത്തകരും ശക്തമായ അതൃപ്തി രേഖപ്പെടുത്തുകയാണ്.

യുഡിഎഫ് ഭരണകാലത്ത് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ജമാഅത്തിന്റെ കാഴ്ചപ്പാടില്‍ 'മോശം അനുഭവങ്ങള്‍' ഉണ്ടായിരുന്നു എന്നാണ് പരാതി. ചില ഓപ്പറേഷനുകളും നിലപാടുകളും അവരെ അസ്വസ്ഥരാക്കിയിരുന്നു.

വി.ഡി. സതീശന് ആഭ്യന്തര വകുപ്പ് നല്‍കി മുഖ്യമന്ത്രിക്ക് ആ വകുപ്പിന്റെ നിയന്ത്രണം ഉറപ്പാക്കാനുള്ള ജമാഅത്തെ ഇസ്ലാമി മുസ്ലീം ലീഗ് ശ്രമം പാളിയെന്നും, ചെന്നിത്തലയെ പോലെയുള്ള ഒരു നേതാവ് ആ വകുപ്പ് ഏറ്റെടുത്താല്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് പ്രതികൂലമാകുമെന്നും പ്രചരണമുണ്ട്.

ചെന്നിത്തലയുടെ മുന്‍കാല പ്രകടനത്തെ ചിലര്‍ പ്രശംസിക്കുമ്പോള്‍, മറ്റുള്ളവര്‍ അതിനെ കടുത്ത നിലപാടായി വിലയിരുത്തുന്നു. ജമാഅത്ത് വൃത്തങ്ങളുടെ അതൃപ്തി സോഷ്യല്‍ മീഡിയയില്‍ ഒതുങ്ങുമോ അതോ വലിയ രാഷ്ട്രീയ സമ്മര്‍ദ്ദമാകുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്.