റമദാനില്‍ പലസ്തീന്‍ കുട്ടികളെ കൂട്ടക്കുരുതി നടത്തി ഇസ്രായേല്‍, തുടച്ചുനീക്കുമെന്ന് നെതന്യാഹുവിന്റെ ഭീഷണി, ട്രംപിനും മരുമകനും തീറെഴുതിക്കൊടുക്കും, ലക്ഷ്യം ടൂറിസം, ആയുധം നല്‍കി അമേരിക്ക

ജനുവരിയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷം ആദ്യമായി ഗസ്സയില്‍ ക്രൂരമായ ആക്രമണം അഴിച്ചുവിടുകയാണ് ഇസ്രായേല്‍.

 
israel attack

ആക്രമണത്തില്‍ പിടിച്ചെടുത്ത 250 ഓളം ബന്ദികളില്‍ 59 പേരെ ഇപ്പോഴും കൈവശം വച്ചിരിക്കുന്ന ഹമാസ്, ഇവരെ വിട്ടയക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇസ്രായേല്‍ വീണ്ടും ആക്രമണം കടുപ്പിച്ചത്.

ന്യൂഡല്‍ഹി: ജനുവരിയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷം ആദ്യമായി ഗസ്സയില്‍ ക്രൂരമായ ആക്രമണം അഴിച്ചുവിടുകയാണ് ഇസ്രായേല്‍. പലസ്തീനുമായുള്ള യുദ്ധം ആരംഭിച്ചശേഷമുള്ള ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നില്‍ 400-ലധികം പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ കൂടുതലും കുട്ടികളാണ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രൂക്ഷമായ ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി.

പിടിച്ചെടുത്ത 250 ഓളം ബന്ദികളില്‍ 59 പേരെ ഇപ്പോഴും കൈവശം വച്ചിരിക്കുന്ന ഹമാസ്, ഇവരെ വിട്ടയക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇസ്രായേല്‍ വീണ്ടും ആക്രമണം കടുപ്പിച്ചത്. 2007 മുതല്‍ പ്രദേശം നിയന്ത്രിക്കുന്ന ഹമാസ്, സൗഹൃദ രാജ്യങ്ങള്‍ ഇസ്രായേലിന്റെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

യുഎസ്, ഖത്തര്‍, ഈജിപ്ഷ്യന്‍ മധ്യസ്ഥര്‍ മധ്യസ്ഥത വഹിച്ച വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍ അട്ടിമറിമറിച്ചതായി ഹമാസ് പറയുന്നു. അക്രമം പുനരാരംഭിക്കുന്നത് ശേഷിക്കുന്ന ബന്ദികളുടെ മേല്‍ വധശിക്ഷ ചുമത്താന്‍ ഇടയാക്കും എന്നും മുന്നറിയിപ്പ് നല്‍കി.

ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് ഇസ്രായേല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിയാലോചന നടത്തിയിരുന്നു. ആയുധങ്ങള്‍ ഉള്‍പ്പെടെ എല്ലാ സഹായവും അമേരിക്ക വാഗ്ദാനം ചെയ്തു. പലസ്തീനികളെ അവിടെനിന്നും പുറത്താക്കുമെന്ന് നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. പലസ്തീനികളെ ഇല്ലാതാക്കിയശേഷം മരുമകനൊപ്പം ചേര്‍ന്ന് അവിടെ ടൂറിസത്തിന് വഴിയൊരുക്കാനാണ് ട്രംപിന്റെ നീക്കം.

2023 ഒക്ടോബര്‍ 7 ന്, ഫലസ്തീന്‍ ഹമാസ് തീവ്രവാദികള്‍ ഇസ്രായേലിനെ ആക്രമിച്ച് 1,200 പേരെ കൊല്ലുകയും 250 ഓളം ബന്ദികളെ പിടികൂടുകയും ചെയ്തതോടെയാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിലെ രക്തച്ചൊരിച്ചില്‍ ആരംഭിച്ചത്.

ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ തുടര്‍ന്നുള്ള സൈനിക ആക്രമണത്തില്‍ം 48,000-ത്തിലധികം പലസ്തീനികളെ കൊന്നൊടുക്കി. ഗസ്സയിലെ ഏകദേശം 2.3 ദശലക്ഷം ജനങ്ങളെയും മാറ്റിപ്പാര്‍പ്പിക്കുകയും പട്ടിണിയിലേക്ക് തള്ളിവിടുകയും ചെയ്തു.