അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം, ഇന്ത്യയിലെ ഹിന്ദു മുസ്ലീം രാഷ്ട്രീയ ധ്രുവീകരണം കൂടുതല്‍ ആഴത്തിലേക്ക്, അസമില്‍ ജയിച്ച 18 കോണ്‍ഗ്രസുകാരും മുസ്ലീം സ്ഥാനാര്‍ത്ഥികള്‍

അടുത്തിടെ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ വ്യക്തമാകുന്ന കാര്യം രാജ്യത്തെ ഹിന്ദു മുസ്ലീം ധ്രുവീകരണം കൂടുതല്‍ ആഴത്തിലുള്ളതായെന്നാണ്.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാരതീയ ജനതാ പാര്‍ട്ടി ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുമ്പോള്‍, പ്രതിപക്ഷ കോണ്‍ഗ്രസ് പാര്‍ട്ടി മുസ്ലിം വോട്ടുകളുടെ പിന്തുണ നേടുന്നതായി ഈ സംസ്ഥാനങ്ങളിലെ സമീപകാല തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു.

ന്യൂഡല്‍ഹി: അടുത്തിടെ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ വ്യക്തമാകുന്ന കാര്യം രാജ്യത്തെ ഹിന്ദു മുസ്ലീം ധ്രുവീകരണം കൂടുതല്‍ ആഴത്തിലുള്ളതായെന്നാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാരതീയ ജനതാ പാര്‍ട്ടി ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുമ്പോള്‍, പ്രതിപക്ഷ കോണ്‍ഗ്രസ് പാര്‍ട്ടി മുസ്ലിം വോട്ടുകളുടെ പിന്തുണ നേടുന്നതായി സംസ്ഥാനങ്ങളിലെ സമീപകാല തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഇത് ഇന്ത്യയിലെ മതപരമായ ധ്രുവീകരണം കൂടുതല്‍ കടുക്കുന്നതിന്റെ സൂചനയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

അസമില്‍ ബിജെപി 82 സീറ്റുകള്‍ നേടി ഭരണം നിലനിര്‍ത്തി. കോണ്‍ഗ്രസിന്റെ 19 വിജയികളില്‍ 18 പേരും മുസ്ലിം സമുദായത്തില്‍ നിന്നാണ്. മുന്‍ സഭയിലെ 16-ല്‍ നിന്ന് ഇത് വര്‍ധിച്ചു. മുസ്ലിം പിന്തുണയുള്ള എഐയുഡിഎഫ് (ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്) സീറ്റുകള്‍ 16-ല്‍ നിന്ന് 2-ലേക്ക് തകര്‍ന്നു.

പശ്ചിമ ബംഗാളില്‍ ബിജെപി ആദ്യമായി ഭരണം പിടിച്ചപ്പോള്‍ (207 സീറ്റുകള്‍) കോണ്‍ഗ്രസിന്റെ 2 വിജയികളും മുസ്ലിംകളാണ്. ബിജെപി ഇരു സംസ്ഥാനങ്ങളിലും ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്തിയില്ല. ബിജെപി നേതാക്കള്‍ വിജയം ഹിന്ദുത്വയുടെ വിജയമായാണ് വിശേഷിപ്പിക്കുന്നത്.

ബിജെപിയുടെ ഹിന്ദുത്വ നയങ്ങള്‍ മുസ്ലിം വോട്ടുകളെ മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസിന് പിന്നില്‍ ഏകീകരിക്കുന്ന റിവേഴ്‌സ് പോളറൈസേഷന്‍ ഉണ്ടാക്കിയതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ജനസംഖ്യയില്‍ ഹിന്ദുക്കള്‍ ഏകദേശം 80% ആണ്, മുസ്ലിംകള്‍ 14% മാത്രം. ഇത് ബിജെപിയുടെ വ്യാപനത്തിന് സഹായകമാകുന്നു.

മോദി മതരാഷ്ട്രീയം ചെയ്യുന്നില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. എന്നാല്‍ നിരീക്ഷകര്‍ പറയുന്നത്, മോദി ഭരണകാലത്ത് മതപരമായ പ്രചാരണം കൂടുതല്‍ ശക്തമായിരിക്കുന്നു എന്നാണ്. തെരഞ്ഞെടുപ്പ് ഫലങ്ങളും അതാണ് തെളിയിക്കുന്നത്.

ഈ ഫലങ്ങള്‍ ഇന്ത്യയുടെ മതേതര മുഖത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നതാണ്. ബിജെപി നേതൃത്വത്തിലുള്ള സഖ്യം മൂന്ന് സംസ്ഥാനങ്ങളില്‍ ജയിച്ചപ്പോള്‍, കോണ്‍ഗ്രസ് സഖ്യം കേരളത്തില്‍ മാത്രമാണ് വിജയിച്ചത്. കേരളത്തിലാകട്ടെ സംസ്ഥാനമെങ്ങുമുള്ള മുസ്ലീം ലീഗിന്റെ സ്വാധീനം വിജയത്തില്‍ പ്രകടമായിരുന്നു.