ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബക്രീദ് ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം, പൊതുസ്ഥലത്തെ നമസ്‌കാരം തടഞ്ഞു

ഉത്തരേന്ത്യയിലെ ബിജെപി ഭരണ സംസ്ഥാനങ്ങളില്‍ ബക്രീദ് ആഘോഷങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതുസ്ഥലങ്ങളിലെ പ്രാര്‍ത്ഥനയും മൃഗബലിയും കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ നടത്താന്‍ കഴിയൂ.

 

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റോഡുകളിലും പൊതുസ്ഥലങ്ങളിലും നമാസ് പൂര്‍ണമായി നിരോധിച്ചു. പ്രാര്‍ത്ഥന മസ്ജിദുകളിലോ ഈദ്ഗാഹുകളിലോ നിയോഗിച്ച സ്ഥലങ്ങളിലോ മാത്രം ഒതുക്കണം.

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ ബിജെപി ഭരണ സംസ്ഥാനങ്ങളില്‍ ബക്രീദ് ആഘോഷങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതുസ്ഥലങ്ങളിലെ പ്രാര്‍ത്ഥനയും മൃഗബലിയും കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ നടത്താന്‍ കഴിയൂ.

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റോഡുകളിലും പൊതുസ്ഥലങ്ങളിലും നമാസ് പൂര്‍ണമായി നിരോധിച്ചു. പ്രാര്‍ത്ഥന മസ്ജിദുകളിലോ ഈദ്ഗാഹുകളിലോ നിയോഗിച്ച സ്ഥലങ്ങളിലോ മാത്രം ഒതുക്കണം. വലിയ സമ്മേളനങ്ങള്‍ ഉണ്ടെങ്കില്‍ ഷിഫ്റ്റുകളായി നടത്താനും നിര്‍ദേശിച്ചു.

ഹരിയാനയില്‍ നേരത്തെ തന്നെ ഓപ്പണ്‍ സ്‌പേസുകളിലെ പ്രാര്‍ത്ഥന നിയന്ത്രിച്ചിരുന്നു. പശ്ചിമ ബംഗാളിലെ പുതിയ ബിജെപി സര്‍ക്കാരും റോഡ് നമാസ് അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിഎച്ച്പി പോലുള്ള സംഘടനകള്‍ രാജ്യവ്യാപക നിരോധനമാണ് ആവശ്യപ്പെടുന്നത്.

മതസ്വാതന്ത്ര്യം മാനിക്കുമ്പോള്‍ തന്നെ ഭരണഘടനയും നിയമങ്ങളും എല്ലാവരെയും ബാധിക്കണം. സമാധാനപൂര്‍വവും നിയമാനുസൃതവുമായ ആഘോഷമാണ് ഏറ്റവും പ്രധാനം. അതേസമയം, ഹിന്ദു ആഘോഷങ്ങള്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താറില്ല. മണിക്കൂറുകളോളം റോഡ് തടസ്സപ്പെട്ടാലോ മാലിന്യം കുന്നുകൂടിയാലോ നടപടിയെടുക്കാത്ത സര്‍ക്കാര്‍ ഒരുവിഭാഗം ജനങ്ങള്‍ക്കെതിരെ മാത്രം കര്‍ശന നടപടിയെടുക്കുകയാണെന്നാണ് ആരോപണം.