പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി; പണം നൽകി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ
ഓർഡിനറി ഒഴിവാക്കണമെന്ന് ഗതാഗതമന്ത്രി സിപി ജോൺ

കെഎസ്ആർടി.സി സൗജന്യ യാത്ര പദ്ധതിയായ പ്രിയദർശിനിയുടെ ഭാഗമാകാൻ താല്പര്യമില്ലാത്ത, പണം നൽകി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ഓർഡിനറി ബസ് ഒഴിവാക്കണമെന്ന് ഗതാഗതമന്ത്രി സിപി ജോൺ പറഞ്ഞു.സൗജന്യ യാത്രാ പദ്ധതി നിലവിലുണ്ടെങ്കിലും പണം നൽകി യാത്ര ചെയ്യാനാഗ്രഹിക്കുന്ന സ്ത്രീകൾക്ക് നിലവിൽ അത്തരത്തിലൊരു സംവിധാനമില്ലെന്നും സൗജന്യ യാത്ര ആഗ്രഹിക്കാത്തവർ ഓർഡിനറി ബസുകൾ ഒഴിവാക്കണമെന്നുമാണ് മന്ത്രിയുടെ നിർദ്ദേശം.

 

തിരുവനന്തപുരം: കെഎസ്ആർടി.സി സൗജന്യ യാത്ര പദ്ധതിയായ പ്രിയദർശിനിയുടെ ഭാഗമാകാൻ താല്പര്യമില്ലാത്ത, പണം നൽകി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ഓർഡിനറി ബസ് ഒഴിവാക്കണമെന്ന് ഗതാഗതമന്ത്രി സിപി ജോൺ പറഞ്ഞു. സൗജന്യ യാത്രാ പദ്ധതി നിലവിലുണ്ടെങ്കിലും പണം നൽകി യാത്ര ചെയ്യാനാഗ്രഹിക്കുന്ന സ്ത്രീകൾക്ക് നിലവിൽ അത്തരത്തിലൊരു സംവിധാനമില്ലെന്നും സൗജന്യ യാത്ര ആഗ്രഹിക്കാത്തവർ ഓർഡിനറി ബസുകൾ ഒഴിവാക്കണമെന്നുമാണ് മന്ത്രിയുടെ നിർദ്ദേശം. ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പണം നൽകാൻ സ്‌ത്രീ യാത്രക്കാർ ആഗ്രഹിച്ചാലും വാങ്ങാനാകില്ല. കണ്ടക്ടർക്ക് അധിനുള്ള അധികാരമില്ല. നമ്മൾ വിചാരിക്കുന്നതുപോലെ കാര്യങ്ങൾ ലളിതമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീകൾക്കായി സർക്കാർ പ്രഖ്യാപിച്ച യാത്രാ ആനുകൂല്യം അവർ പൂർണ്ണമായി അനുഭവിക്കട്ടെ. കെഎസ്ആർടിസി ബസിൽ കയറുമ്പോൾ ഒരു സ്ത്രീക്ക് പോലും താൻ പാവപ്പെട്ടവളാണെന്ന് പറയേണ്ടി വരുന്ന സാഹചര്യം ഉണ്ടാകരുത്. 'ഞാനൊരു സ്ത്രീയാണ്, ആ ഒരു പരിഗണന തന്നെ ഈ ആനുകൂല്യത്തിന് ധാരാളമാണ്' എന്ന വിപ്ലവകരമായ നിലപാടിലാണ് സർക്കാർ ഈ പദ്ധതി വിഭാവനം ചെയ്തത്. മന്ത്രി വ്യക്തമാക്കി.