ടി.പി വധക്കേസ് പ്രതി കൊടി സുനിക്ക് 30 ദിവസത്തെ പരോള്‍; ജയിലിൽ നിന്നും പുറത്തിറങ്ങി

ടി.പി വധക്കേസ് പ്രതി കൊടി സുനി 30 ദിവസത്തെ പരോള്‍ ലഭിച്ചതിനെത്തുടർന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങി. സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ കത്തു പരിഗണിച്ചാണ് ഡി.ജി.പി പരോള്‍ അനുവദിച്ചത്. 

 

കോഴിക്കോട്: ടി.പി വധക്കേസ് പ്രതി കൊടി സുനി 30 ദിവസത്തെ പരോള്‍ ലഭിച്ചതിനെത്തുടർന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങി. സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ കത്തു പരിഗണിച്ചാണ് ഡി.ജി.പി പരോള്‍ അനുവദിച്ചത്. 

ടി.പി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന സമയത്ത് തന്നെ മറ്റു കേസുകളില്‍ പ്രതിയാവുകയും പോലീസിന്റെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് നില നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൊടി സുനിക്ക് പരോള്‍ അനുവദിച്ചിരിക്കുന്നത്‌.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകൻ മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും 2012 മെയ് നാലിന് ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയുമാണ് കൊടി സുനി. ഇത് അടക്കം 37 ക്രിമിനൽ കേസുകളാണ് കൊടി സുനിക്കെതിരെയുള്ളത്.