ഡോ.പി.ജെ.ജേക്കബിന്റെ സസ്പെൻഷൻ: തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ ഒപി ബഹിഷ്കരിച്ച് ഡോക്ടർമാർ

നടപടി ഏകപക്ഷീയമെന്ന് ആരോപിച്ചാണ് ഒരു മണിക്കൂർ ബഹിഷ്കരണം. കുറ്റക്കാർക്കെതിരെ നടപടി എടുക്കാതിരിക്കുകയും യൂണിറ്റ് ചീഫ് എന്ന നിലയിലുള്ള ചുമതലകൾ കൃത്യമായി നിർവഹിക്കാൻ ശ്രമിക്കുകയും ചെയ്ത ഡോ. ജേക്കബിനെ ബലിയാടാക്കുകയുമാണ് സർക്കാർ ചെയ്തതെന്നാണ് ആരോപണം.
 
നടപടി ഏകപക്ഷീയമെന്ന് ആരോപിച്ചാണ് ഒരു മണിക്കൂർ ബഹിഷ്കരണം. കുറ്റക്കാർക്കെതിരെ നടപടി എടുക്കാതിരിക്കുകയും യൂണിറ്റ് ചീഫ് എന്ന നിലയിലുള്ള ചുമതലകൾ കൃത്യമായി നിർവഹിക്കാൻ ശ്രമിക്കുകയും ചെയ്ത ഡോ. ജേക്കബിനെ ബലിയാടാക്കുകയുമാണ് സർക്കാർ ചെയ്തതെന്നാണ് ആരോപണം.

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടുനൽകിയ സംഭവത്തിൽ ഓർത്തോ വിഭാഗം ചീഫ് ഡോ.പി.ജെ.ജേക്കബിനെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ ഒപി ബഹിഷ്കരിച്ച് ഡോക്ടർമാർ.

നടപടി ഏകപക്ഷീയമെന്ന് ആരോപിച്ചാണ് ഒരു മണിക്കൂർ ബഹിഷ്കരണം. കുറ്റക്കാർക്കെതിരെ നടപടി എടുക്കാതിരിക്കുകയും യൂണിറ്റ് ചീഫ് എന്ന നിലയിലുള്ള ചുമതലകൾ കൃത്യമായി നിർവഹിക്കാൻ ശ്രമിക്കുകയും ചെയ്ത ഡോ. ജേക്കബിനെ ബലിയാടാക്കുകയുമാണ് സർക്കാർ ചെയ്തതെന്നാണ് ആരോപണം.

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ മരണം സ്ഥിരീകരിച്ചശേഷം മൃതശരീരം ബന്ധുക്കൾക്ക് മതാചാരപ്രകാരം മറവുചെയ്യുന്നതിനായി വിട്ടുനൽകുകയായിരുന്നു.

ഡ്യൂട്ടി ഡോക്ടറുടെ പിഴവ് തിരുത്തുകയാണ് ഡോ. ജേക്കബ് ചെയ്തത് കെജിഎംസിടിഎ പറഞ്ഞു. രാവിലെ 10 മുതൽ 11 വരെ ഒപി ബഹിഷ്കരിക്കുമെന്ന് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ടീച്ചേർസ് അസോയിയേഷൻ വാർത്താ കുറിപ്പിലൂടെ അറിയിച്ചിരുന്നു.