സ്വർണ്ണക്കേസ് അട്ടിമറിക്കാൻ പ്രതികളുടെ വക്കീലിനെ നിയമിച്ചു; സ്വർണ്ണക്കേസ് അട്ടിമറിക്കാൻ പ്രതികളുടെ വക്കീലിനെ നിയമിച്ചു
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം സ്പെഷ്യൽ പ്ലീഡറായി നിയമിച്ച സർക്കാർ നടപടി അന്വേഷണം അട്ടിമറിക്കാനാണെന്ന പ്രതിപക്ഷ ആരോപണം തള്ളി ദേവസ്വം മന്ത്രി കെ. മുരളീധരൻ. പുതിയ പ്ലീഡർ മുൻപ് പ്രതികൾക്ക് വേണ്ടി ഹാജരായതിനാൽ അവരുടെ എല്ലാ ബലഹീനതകളും അദ്ദേഹത്തിന് നന്നായി അറിയാമെന്നും അത് കേസിനെ സഹായിക്കുമെന്നും മന്ത്രി അവകാശപ്പെട്ടു.
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം സ്പെഷ്യൽ പ്ലീഡറായി നിയമിച്ച സർക്കാർ നടപടി അന്വേഷണം അട്ടിമറിക്കാനാണെന്ന പ്രതിപക്ഷ ആരോപണം തള്ളി ദേവസ്വം മന്ത്രി കെ. മുരളീധരൻ. പുതിയ പ്ലീഡർ മുൻപ് പ്രതികൾക്ക് വേണ്ടി ഹാജരായതിനാൽ അവരുടെ എല്ലാ ബലഹീനതകളും അദ്ദേഹത്തിന് നന്നായി അറിയാമെന്നും അത് കേസിനെ സഹായിക്കുമെന്നും മന്ത്രി അവകാശപ്പെട്ടു. എന്നാൽ, മുൻപ് കോടതിയിൽ പ്രതിഭാഗം വാദിച്ച അഭിഭാഷകനെ ദേവസ്വം പ്ലീഡറാക്കിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും നിലവിലെ പ്രത്യേക പൊലീസ് അന്വേഷണം അട്ടിമറിക്കാനാണ് ഈ അടിയന്തര നീക്കമെന്നും മുൻ മന്ത്രി വിഎൻ വാസവൻ ആരോപിച്ചു.
സ്വർണ്ണ നഷ്ടക്കേസിലെ പ്രതികളായ ഗോവർധൻ, പങ്കജ് ഭണ്ഡാരി എന്നിവർക്ക് വേണ്ടിയും ശബരിമല ശ്രീകോവിൽ സ്വർണ്ണം പൂശുന്ന ജോലി കരാറെടുത്ത 'സ്മാർട്ട് ക്രിയേഷൻസ്' എന്ന കമ്പനിക്ക് വേണ്ടിയും കേരള ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകൻ കെ.പി. പ്രദീപിനെയാണ് ഇപ്പോൾ ദേവസ്വം സ്പെഷ്യൽ പ്ലീഡറായി നിയമിച്ചിരിക്കുന്നതെന്ന് വാസവൻ ചൂണ്ടിക്കാട്ടി . ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിൽ വാതിലുകളിലും ദ്വാരപാലക വിഗ്രഹങ്ങളുടെ ചെമ്പ് തകിടുകളിലും സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളാണ് ഈ കേസിന് ആധാരം. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘംഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
അതേസമയം, മന്ത്രിസഭാ തീരുമാനപ്രകാരമാണ് കെപി പ്രദീപിനെ നിയമിച്ചതെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ മുഖ്യമന്ത്രി വിഡ. സതീശനെ ചുമതലപ്പെടുത്തിയിരുന്നതായും ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. വയനാട്ടിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ അവിടെ സന്ദർശനം നടത്തുകയായിരുന്നതിനാൽ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ തനിക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.