തലശേരിയിൽ പതിനൊന്ന് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി :മദ്രസാ അധ്യാപകൻ റിമാൻഡിൽ
ചൊക്ലിയിൽ പതിനൊന്നു വയസുകാര നെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ആറുവർഷത്തിനുശേഷം മദ്രസാധ്യാപകൻ അറസ്റ്റിൽ.
തലശേരി:ചൊക്ലിയിൽ പതിനൊന്നു വയസുകാര നെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ആറുവർഷത്തിനു ശേഷം മദ്രസാധ്യാപകൻ അറസ്റ്റിൽ. മലപ്പുറം തവനൂരിൽ പോത്തട്ടിപ്പാറയിലെ പാ തിരിപ്പള്ളിയാലി ലി ഹൗസിൽ മു ഹമ്മദ് ബഷീറിനെ (45) യാണ് ചൊക്ലി പോലീസ് അറസ്റ്റ് ചെ യ്തത്. പുല്ലൂക്കര മുക്കിൽപ്പീടി കയിലെ മദ്രസയിൽ അധ്യാ പകനായിരിക്കെ 2017 മുതൽ 2020 വരെയായി പതിനൊന്നു വയസുകാരനെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഇപ്പോൾ ജിം ട്രെയിനർ കോഴ്സിന് പഠിക്കു ന്ന കുട്ടിയെ മാ നസികപ്രശ്ന ങ്ങളെത്തുടർ ന്ന് കൗൺസലി ങ്ങിന് വിധേയ മാക്കിയപ്പോഴാ ണ് പീഡനവി വരം പുറത്തറിഞ്ഞത്.
ആറാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള പ്രതി എട്ടുവർ ഷത്തോളം പുല്ലൂക്കരയിലെ മദ്രസയിൽ അധ്യാപകനാ യി ജോലിചെയ്തിരുന്നു. നാലു വർഷം മുൻപ് മലപ്പുറത്തേക്ക്പോയ ഇയാളെ തലശ്ശേ രി അസി. പോലീസ് സൂപ്ര ണ്ടിന്റെ നിർദേശപ്രകാരം തിരൂർ പോലീസ് കസ്റ്റഡിയി ലെടുത്ത് ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെ ചൊക്ലി പോലീസിന് കൈമാറുകയായിരു ന്നു. ചൊവ്വാഴ്ച്ചരാവിലെ പത്തരയോ ടെ ചൊക്ലി പോലീസ് ഇൻ സ്പെക്ടർ സി. ഷാജു, സ്റ്റേഷൻ ഹൗസിങ് ഓഫീസർ ആർ. രാകേഷ് എന്നിവർ അറസ്റ്റ് രേഖപ്പെടുത്തി. തലശ്ശേരി ജില്ലാ അഡീഷണൽ സെഷൻ സ് ഒന്ന് ജഡ്ജ് പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.