താനൂർ ബോട്ട് ദുരന്തം : സഹായധനം അനുവദിച്ച്‌ ഉത്തരവിറങ്ങി

 

തിരുവനന്തപുരം: താനൂർ ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കുമുള്ള സഹായധനം അനുവദിച്ച്‌ ഉത്തരവിറങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്‌ 10 ലക്ഷം രൂപ വീതമാണ്‌ മരിച്ചവരുടെ അനന്തരാവകാശികൾക്ക്‌ നൽകുക.

പരിക്കേറ്റവരുടെ ചികിത്സ, രക്ഷാപ്രവർത്തനങ്ങളുടെ ചെലവ് എന്നിവ വഹിക്കുന്നതിന് 25 ലക്ഷം രൂപയാണ്‌ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്ന്‌ മലപ്പുറം കലക്ടർക്ക്‌ അനുവദിച്ചത്‌. തുടർനടപടികൾക്ക്‌ മലപ്പുറം കലക്ടറെ ചുമതലപ്പെടുത്തി.

ബോട്ടപകടത്തിൽ 22 പേരാണ്‌ മരിച്ചത്‌. പത്തുപേർക്ക്‌ പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ഇന്നലെ ഒരാള്‍ കൂടി പൊലീസ് പിടിയിലായിരുന്നു. ബോട്ട് ജീവനക്കാരൻ സവാദിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ ബോട്ട് ഉടമയും അഞ്ച് ജീവനക്കാരുമടക്കം ഒമ്പത് പേരാണ് ഇതുവരെ പിടിയിലായത്. പ്രതികളിൽ മൂന്ന് പേർ ബോട്ട് ഉടമയെ ഒളിവിൽ പോകാൻ സഹായിച്ചവരാണ്. ബോട്ടിന്‍റെ ഉടമ താനൂർ സ്വദേശി നാസർ, ഇയാളെ രക്ഷപ്പെടാൻ സഹായിച്ച സഹോദരൻ സലാം (53), മറ്റൊരു സഹോദരന്‍റെ മകൻ വാഹിദ് (27), നാസറിന്‍റെ സുഹൃത്ത് മുഹമ്മദ് ഷാഫി (37), ബോട്ട് ഓടിച്ച സ്രാങ്ക് ദിനേശൻ, ബോട്ടിന്‍റെ മാനേജര്‍ അനില്‍, സഹായികളായ ബിലാല്‍, ശ്യാം കുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

ബോട്ട് ദുരന്തം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ ജുഡീഷ്യൽ കമീഷൻ തലവൻ റിട്ട. ജസ്റ്റിസ് വി.കെ. മോഹനൻ അപകട സ്ഥലം സന്ദർശിച്ചു. വ്യാഴാഴ്ച രാവിലെ താനൂരിലെത്തിയ ജസ്റ്റിസ് വി.കെ. മോഹനൻ അപകട സ്ഥലവും ബോട്ടും പരിശോധിച്ചു. കഴിഞ്ഞദിവസമാണ് മൂന്നംഗ കമീഷനെ സർക്കാർ നിയമിച്ചത്.

അതിനിടെ, ബേപ്പൂർ തുറമുഖ കാര്യാലയത്തിൽ പൊലീസ് പരിശോധന നടത്തി. മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം അരീക്കോട് പൊലീസാണ് പരിശോധന നടത്തിയത്. പൊലീസ് സംഘം വിനോദസഞ്ചാര ബോട്ടുകളുടെയും മറ്റ് ജലയാനങ്ങളുടെയും ഫയലുകൾ പരിശോധിച്ചു. സീനിയർ പോർട്ട് കൺസർവേറ്റർ വി.വി. പ്രസാദിൽനിന്ന് വിവരം ശേഖരിച്ചു.