ആസൂത്രിതമായി ഒന്നും നടന്നിട്ടില്ല, ടി.സിദ്ദീഖ് പ്രസംഗിക്കുമ്പോൾ കൂക്കിയത് ശരിയായില്ല : മന്ത്രി കെ.രാജൻ
വയനാട്ടിൽ മുണ്ടക്കൈ-ചൂരൽമല പുനരധിവാസം ഒന്നാം ഘട്ട ഉദ്ഘാടന ചടങ്ങിനിടെ ടി.സിദ്ദീഖ് എം.എൽ.എ പ്രസംഗിക്കുമ്പോൾ കൂക്കി വിളിച്ചത് ശരിയായില്ലന്ന് മന്ത്രി കെ.രാജൻ. ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണ്. ഓരോ മനുഷ്യരുടെ സ്വഭാവം നമുക്കറിയില്ലല്ലോ. ആസൂത്രിതമായി ഒന്നും നടന്നിട്ടില്ല. കല്ലിട്ടതിനെക്കുറിച്ച് സിദ്ദീഖിനെ പരാമർശിച്ചല്ല പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.
പാലക്കാട്: വയനാട്ടിൽ മുണ്ടക്കൈ-ചൂരൽമല പുനരധിവാസം ഒന്നാം ഘട്ട ഉദ്ഘാടന ചടങ്ങിനിടെ ടി.സിദ്ദീഖ് എം.എൽ.എ പ്രസംഗിക്കുമ്പോൾ കൂക്കി വിളിച്ചത് ശരിയായില്ലന്ന് മന്ത്രി കെ.രാജൻ. ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണ്. ഓരോ മനുഷ്യരുടെ സ്വഭാവം നമുക്കറിയില്ലല്ലോ. ആസൂത്രിതമായി ഒന്നും നടന്നിട്ടില്ല. കല്ലിട്ടതിനെക്കുറിച്ച് സിദ്ദീഖിനെ പരാമർശിച്ചല്ല പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.
എന്നാൽ കൂവിയത് മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് തിരുത്തിക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. വീടുകൾ വച്ച് കൊടുക്കുക മാത്രമാണ് ഇപ്പോൾ ചെയ്തത്. ചികിത്സാ സഹായങ്ങൾ ഉൾപ്പടെ ഉള്ളവ ഇപ്പോഴും പരിഹരിച്ചിട്ടില്ല. വീട് വച്ച് കൊടുത്തത് രാഷ്ട്രീയ വത്കരിക്കുന്നത് ശുദ്ധ തോന്ന്യാസമാണ്. സിദ്ദിഖിനെതിരെ കൂവിയത് കൂലിക്ക് എടുത്തവരാണ്. ദുരന്തം ഉണ്ടായപ്പോൾ ജനങ്ങളുടെ കൂടെ നിന്ന ആളാണ് എംഎൽഎ. ആദ്യം വീട് വച്ച് നൽകിയത് മുസ്‍ലിം ലീഗ് ആണ്. സർക്കാർ സ്ഥലം നൽകുമെന്ന് കെ.പി.സി.സി കരുതി. അത് കിട്ടാതെ വന്നപ്പോഴാണ് സ്വന്തം നിലയിൽ സ്ഥലം കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
മുണ്ടക്കൈ-ചൂരൽമല അതിജീവിത കുടുംബങ്ങൾക്കായുള്ള സർക്കാർ ടൗൺഷിപ്പിൻറെ ഒന്നാംഘട്ട ഉദ്ഘാടനച്ചടങ്ങിൽ വച്ചാണ് ടി. സിദ്ദിഖിനെതിരെ കൂവൽ ഉണ്ടായത്. സ്വാഗതപ്രസംഗത്തിൽ ചീഫ് സെക്രട്ടറി എ. ജയതിലക് എംഎൽഎയുടെ പേര് പരാമർശിച്ചപ്പോഴും പിന്നീടദ്ദേഹം പ്രസംഗിക്കുമ്പോഴും സദസ്സിൽനിന്ന് ഒരുവിഭാഗം നിർത്താതെ കൂക്കിവിളിക്കുകയായിരുന്നു.