താമരശ്ശേരി ഫ്രഷ് കട്ട് അറവുമാലിന്യ ഫാക്ടറിക്കെതിരായ പ്രതിഷേധം ഇന്നും തുടരും


ഫ്രഷ് കട്ട് അറവു മാലിന്യ ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

 

ജില്ലാ കലക്ടറുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം ഉടന്‍ തന്നെ ഫാക്ടറി സന്ദര്‍ശിച്ച് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് കൈമാറും.

കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് ഇറച്ചി മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് മുന്നിലുള്ള നാട്ടുകാരുടെ പ്രതിഷേധം ഇന്നും തുടരും. മാലിന്യ ലോഡുമായി വാഹനം എത്തിയാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് സമരസമിതി ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോഡ് കൊണ്ടുവരില്ലെന്ന് മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പൊലീസ് ഇന്നലെ സമരക്കാരെ അറിയിച്ചിരുന്നു. ഇതോടെയാണ് റോഡ് ഉപരോധം ഇന്നലെ രാത്രി താല്‍ക്കാലികമായി അവസാനിപ്പിച്ചത്. ജില്ലാ കലക്ടറുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം ഉടന്‍ തന്നെ ഫാക്ടറി സന്ദര്‍ശിച്ച് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് കൈമാറും.


ഫ്രഷ് കട്ട് അറവു മാലിന്യ ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഫാക്ടറിയില്‍ നിന്ന് പുഴയിലേക്ക് മാലിന്യം ഒഴുക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്പനി അടച്ചുപൂട്ടാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയാണ് പൂട്ടല്‍ നടപടി സ്റ്റേ ചെയ്തത്.