പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്താൻ കളക്‌ടറുടെ ഉത്തരവ്
കനത്ത ചൂട് കാരണം പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏപ്രില്‍ 20 മുതല്‍ അടച്ചിടാൻ ഉത്തരവിട്ടു.ഞായറാഴ്‌ച താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നതോടെ, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ഫിസിക്കല്‍ ക്ലാസുകള്‍ നിർത്തിവെച്ച് ഓണ്‍ലൈൻ പഠനത്തിലേക്ക് മാറാൻ ജില്ലാ കളക്‌ടർ നിർദ്ദേശം നല്‍ക്കുകയായിരുന്നു.
തുടർച്ചയായ രണ്ട് ദിവസങ്ങളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ രേഖപ്പെടുത്തിയാല്‍ മാത്രമേ നിയന്ത്രണങ്ങള്‍ പിൻവലിക്കുകയുള്ളൂ
പാലക്കാട്: കനത്ത ചൂട് കാരണം പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏപ്രില്‍ 20 മുതല്‍ അടച്ചിടാൻ ഉത്തരവിട്ടു.ഞായറാഴ്‌ച താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നതോടെ, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ഫിസിക്കല്‍ ക്ലാസുകള്‍ നിർത്തിവെച്ച് ഓണ്‍ലൈൻ പഠനത്തിലേക്ക് മാറാൻ ജില്ലാ കളക്‌ടർ നിർദ്ദേശം നല്‍ക്കുകയായിരുന്നു.
ഈ ഉത്തരവ് സ്‌കൂളുകള്‍, പ്രൊഫഷണല്‍, സാങ്കേതിക കോളേജുകള്‍, ട്യൂഷൻ സെന്ററുകള്‍, കോച്ചിംഗ് സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ പാലക്കാട്ടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. സ്ഥാപന മേധാവികള്‍ 24 മണിക്കൂറിനുള്ളില്‍ നേരിട്ടുള്ള ക്ലാസുകള്‍ നിർത്തി ഓണ്‍ലൈൻ സംവിധാനത്തിലേക്ക് മാറണം. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി പരീക്ഷകളും മറ്റ് അക്കാദമിക് ജോലികളും തുടരാമെന്നും എഴുതിയ ഉത്തരവില്‍ പറയുന്നു.
തുടർച്ചയായ രണ്ട് ദിവസങ്ങളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ രേഖപ്പെടുത്തിയാല്‍ മാത്രമേ നിയന്ത്രണങ്ങള്‍ പിൻവലിക്കുകയുള്ളൂ. ഇത് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിനുള്ള വ്യക്തമായ സൂചന നല്‍കാനും, നിശ്ചിത കലണ്ടർ തീയതികള്‍ക്ക് പകരം ദൈനംദിന കാലാവസ്ഥാ വിവരങ്ങളുമായി സ്‌കൂള്‍ പ്രവർത്തനങ്ങളെ ബന്ധിപ്പിക്കാനും ലക്ഷ്യമിടുന്നതാണ്.
ഗൂഗിള്‍ ക്ലാസ് റൂം, മൈക്രോസോഫ്റ്റ് ടീംസ്, സൂം തുടങ്ങിയ യൂണിവേഴ്‌സിറ്റി/ ബോർഡുകള്‍ അംഗീകരിച്ച പ്ലാറ്റ്‌ഫോമുകളിലൂടെ ക്ലാസുകള്‍ ,പരീക്ഷകള്‍ ഉള്‍പ്പെടെയുള്ള അക്കാദമിക്ക് പ്രവർത്തനങ്ങള്‍ നടത്താവുന്നതാണ്. ഓണ്‍ലൈൻ ഉപാധികളിലൂടെ മാത്രം ക്ലാസുകളുടെ തുടർച്ചയും
അതു വഴി ഒരു വിദ്യാർത്ഥിക്കും അക്കാദമിക്ക് തലത്തില്‍ നഷ്‌ടങ്ങള്‍ ഉണ്ടാകരുതെന്നും ഉത്തരവില്‍ പറയുന്നു. ഇതിനകം നിശ്ചയിച്ച പരീക്ഷകളും പ്രാക്‌ടിക്കല്‍ ക്ലാസുകളും മിതമായ താപനിലയില്‍,കുടിവെള്ളം, ഒആർഎസ ലായനി എന്നിവ ഉറപ്പാക്കി കൊണ്ട് നടത്താവുന്നതാണെന്നും കളക്‌ടർ പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു.