ഓണച്ചെലവുകൾ ; 2,200 കോടി രൂപ കൂടി കടമെടുക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ 

ഓണക്കാലത്തെ ഉയർന്ന സാമ്പത്തിക ബാധ്യതകൾ നിറവേറ്റുന്നതിനായി ബോണ്ട് ലേലത്തിലൂടെ 2,200 കോടി രൂപ കൂടി കടമെടുക്കാൻ കേരള സർക്കാർ ഒരുങ്ങുന്നു. ചൊവ്വാഴ്ച നടക്കുന്ന കടപ്പത്ര ലേലത്തിലൂടെയാണ് തുക സമാഹരിക്കുക. ഇതോടെ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള സംസ്ഥാനത്തിന്റെ ആകെ കടമെടുപ്പ് 14,400 കോടി രൂപയായി ഉയരും.

 

തിരുവനന്തപുരം: ഓണക്കാലത്തെ ഉയർന്ന സാമ്പത്തിക ബാധ്യതകൾ നിറവേറ്റുന്നതിനായി ബോണ്ട് ലേലത്തിലൂടെ 2,200 കോടി രൂപ കൂടി കടമെടുക്കാൻ കേരള സർക്കാർ ഒരുങ്ങുന്നു. ചൊവ്വാഴ്ച നടക്കുന്ന കടപ്പത്ര ലേലത്തിലൂടെയാണ് തുക സമാഹരിക്കുക. ഇതോടെ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള സംസ്ഥാനത്തിന്റെ ആകെ കടമെടുപ്പ് 14,400 കോടി രൂപയായി ഉയരും.

ശമ്പളം, പെൻഷൻ, ക്ഷേമ പെൻഷൻ വിതരണം, ബോണസ്, മറ്റ് ഉത്സവകാല ആനുകൂല്യങ്ങൾ എന്നിവയ്ക്കായി ഓണക്കാലത്ത് മാത്രം ഏകദേശം പതിനായിരം കോടി രൂപയുടെ വലിയ സാമ്പത്തിക ബാധ്യതയാണ് സർക്കാരിന് മുന്നിലുള്ളത്. ഈ ഹ്രസ്വകാല സാമ്പത്തിക വിടവ് നികത്താനാണ് കടമെടുപ്പിനെ ആശ്രയിക്കുന്നത്. സംസ്ഥാനത്തിന്റെ വർധിച്ചുവരുന്ന സാമ്പത്തിക ആവശ്യങ്ങൾ മുൻനിർത്തി കടമെടുപ്പ് പരിധി ഉയർത്തണമെന്ന് കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഈ അപേക്ഷ അംഗീകരിക്കപ്പെടാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.