കൈക്കൂലി കേസില്‍ അറസ്റ്റിലായ മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർക്ക് ജയിലിന് പുറത്ത് സ്വീകരണം
കൈകൂലി വാങ്ങിക്കുന്ന ആരായാലും അകത്തു കിടക്കണം എന്നെ നമ്മൾ എല്ലാവരും ആഗ്രഹിക്കു. അത് വാങ്ങതെ അകത്തു കിടന്നാൽ അവരെ സ്വീകരിക്കണം.. അങ്ങനെ ഒരു സംഭവമാണ് ആലപ്പുഴ യിൽ നടന്നത്.
Updated: Mar 4, 2026, 10:01 IST
രണ്ടുമാസം മാത്രം ബാക്കി നില്‍ക്കെയാണ് വിജിലൻസ് അറസ്റ്റ്
ആലപ്പുഴ : കൈകൂലി വാങ്ങിക്കുന്ന ആരായാലും അകത്തു കിടക്കണം എന്നെ നമ്മൾ എല്ലാവരും ആഗ്രഹിക്കു. അത് വാങ്ങതെ അകത്തു കിടന്നാൽ അവരെ സ്വീകരിക്കണം.. അങ്ങനെ ഒരു സംഭവമാണ് ആലപ്പുഴയിൽ നടന്നത്.
കൈക്കൂലി കേസില്‍ അറസ്റ്റിലായ മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർക്ക് ജയിലിന് പുറത്ത് സ്വീകരണം. മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർ കെ.ജി ബിജുവിനെയാണ് സ്വീകരിച്ചത്. ഒരു മാസം മുന്നേ ചേർത്തലയില്‍ നിന്നാണ് 2600 രൂപ കൈക്കൂലി വാങ്ങി എന്ന് ആരോപിച്ച് വിജിലൻസ് അറസ്റ്റ് ഉണ്ടായത്.
ബസ് ഡ്രൈവിംഗ് സ്കൂള്‍ ഉടമകളും ജീവനക്കാരും ചേർന്നാണ് സ്വീകരിച്ചത്. ബിജുവിനെ കള്ളകേസില്‍ കുടുക്കിയതാണെന്ന് ആരോപണം.കോട്ടയം ജില്ലാ ജയിലില്‍ റിമാൻഡില്‍ ആയിരുന്നു ബിജു. സർവീസില്‍ 37 വർഷം കഴിഞ്ഞ അദ്ദേഹത്തിന് ഒരു ബ്ലാക്ക് മാർക്ക് പോലും ഉണ്ടായിട്ടില്ലെന്ന് സ്വീകരിക്കാൻ എത്തിയവർ പറഞ്ഞു.രണ്ടുമാസം മാത്രം ബാക്കി നില്‍ക്കെയാണ് വിജിലൻസ് അറസ്റ്റ്