സ്വത്ത് തട്ടിയെടുക്കാന്‍  മാതൃസഹോദരിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

സ്വത്ത് തട്ടിയെടുക്കാന്‍ 72കാരിയായ മാതൃസഹോദരിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ പ്രതിക്ക് ജീവ ജീവപര്യന്തം തടവും പിഴയും.വെള്ളത്തൂവല്‍ സ്വദേശി വരകില്‍ സുനില്‍കുമാറിനെയാണ് (56) മൂന്നാം അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി എസ്.എസ്. സീന ശിക്ഷിച്ചത്.

 

മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം അടുക്കളയിലെത്തിച്ച് പാചകവാതകം തുറന്നുവിട്ട് വീണ്ടും തീ കൊളുത്തി തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചു.

തൊടുപുഴ: സ്വത്ത് തട്ടിയെടുക്കാന്‍ 72കാരിയായ മാതൃസഹോദരിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ പ്രതിക്ക് ജീവ ജീവപര്യന്തം തടവും പിഴയും.വെള്ളത്തൂവല്‍ സ്വദേശി വരകില്‍ സുനില്‍കുമാറിനെയാണ് (56) മൂന്നാം അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി എസ്.എസ്. സീന ശിക്ഷിച്ചത്. ജീവപര്യന്തം തടവിന് പുറമേ ഒന്നര ലക്ഷം രൂപ പിഴയും പ്രതി അടയ്ക്കണം. മുട്ടം തോട്ടുങ്കര ഭാഗത്ത് ഊളാനിയില്‍ വീട്ടില്‍ സരോജിനിയാണ് (72) കൊല്ലപ്പെട്ടത്. വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന വയോധികയെയാണ് ഇയാള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്.

2021 മാര്‍ച്ച് 31ന് രാത്രിയാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. ആറു വര്‍ഷമായി സരോജിനിയുടെ വീട്ടില്‍ സഹായിയായി താമസിച്ചുവരികയായിരുന്നു സുനില്‍ കുമാര്‍. അവിവാഹിതയായ സരോജിനിക്ക് രണ്ടേക്കര്‍ സ്ഥലമടക്കം ആറ് കോടിയോളം രൂപയുടെ സ്വത്തുണ്ടായിരുന്നു.

സ്വത്തുക്കള്‍ തനിക്ക് നല്‍കുമെന്ന് സരോജിനി പറഞ്ഞിരുന്നെങ്കിലും പിന്നീട് അത് രണ്ട് സഹോദരിമാരുടെയും ഒന്‍പത് മക്കളുടെയും പേരില്‍ വീതംവച്ചു നല്‍കാന്‍ തീരുമാനിച്ചു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് കണ്ടെത്തി.

കൊലപാതകം നടത്തുന്നതിനായി റേഷന്‍കടയില്‍നിന്ന് പലതവണയായി മണ്ണെണ്ണ വാങ്ങി സുനില്‍കുമാര്‍ ശേഖരിച്ചുവച്ചിരുന്നു. സംഭവദിവസം രാത്രി ഒന്നരയോടെ ഉറങ്ങിക്കിടന്ന സരോജിനിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി.

മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം അടുക്കളയിലെത്തിച്ച് പാചകവാതകം തുറന്നുവിട്ട് വീണ്ടും തീ കൊളുത്തി തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചു. കൊലപാതകം, അതിക്രമിച്ചു കടക്കല്‍, തീവയ്പ്, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്.