യാത്രക്കാരെ കുത്തിനിറച്ച് ഗവിയിലേക്ക് കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി സൗജന്യ യാത്ര

സ്ത്രീ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ നൂറിലധികം യാത്രക്കാരുമായാണ് ബസ് യാത്ര. തുടര്‍ന്ന് പരാതിയുമായി സ്ഥിരം യാത്രക്കാര്‍ രംഗത്തെത്തി.

 

മഴക്കാലം കൂടിയായതിനാല്‍ റോഡുകളും അപകടാവസ്ഥയിലാണ്.

യാത്രക്കാരെ കുത്തിനിറച്ച് ഗവിയിലേക്ക് കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി സൗജന്യ യാത്ര. അനുവദനീയമായതിലും മൂന്നിരട്ടി യാത്രക്കാരുമായാണ് ഓടുന്നതെന്നാണ് പരാതി. അപകടകരമായ വളവുകളുള്ള വനപാത ആയതിനാല്‍ അപകടസാധ്യത ഏറെയാണ്. ഭൂരിഭാഗം ഇടങ്ങളിലും വാര്‍ത്താ വിനിമയ സൗകര്യമില്ല. മഴക്കാലം കൂടിയായതിനാല്‍ റോഡുകളും അപകടാവസ്ഥയിലാണ്.

സ്ത്രീ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ നൂറിലധികം യാത്രക്കാരുമായാണ് ബസ് യാത്ര. തുടര്‍ന്ന് പരാതിയുമായി സ്ഥിരം യാത്രക്കാര്‍ രംഗത്തെത്തി. ബസ്സില്‍ കാലുകുത്താന്‍ ഇടമില്ലെന്നാണ് തദ്ദേശ വാസികള്‍ പറയുന്നത്. യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. പത്തനംതിട്ടയില്‍ നിന്നും ഗവിയിലേക്ക് ദിനംപ്രതി രണ്ട് ട്രിപ്പുകളാണുള്ളത്. പുലര്‍ച്ചെ അഞ്ചരയ്ക്കും ശേഷം ആറരയ്ക്കുമാണ് ഗവിയിലേക്ക് സര്‍വ്വീസുള്ളത്. ട്രിപ്പുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും നാട്ടുകാരടക്കം ആവശ്യപ്പെടുന്നുണ്ട്.