വടകരയിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ, മലിന ജലം പുറത്തേക്ക് ഒഴുക്കിയ സ്വകാര്യ ആശുപത്രിക്ക് 50000 രൂപ പിഴ

വടകര നഗരസഭ പ്രദേശത്ത് മഞ്ഞപ്പിത്തം പടരുന്നതും കുടിവെള്ളം മലിനമാകുന്നതും നാട്ടുകാരിൽ ആശങ്ക പരത്തുയതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്‍റെ ഇടപെടൽ

 
vadakara nagarasabha

പ്രദേശത്തെ വീടുകളിലെ കിണർവെള്ളത്തിൽ കൂടിയ തോതിൽ അമോണിയയും കോളിഫോം ബാക്ടീരിയയും കണ്ടെത്തിയിരുന്നു

കോഴിക്കോട് : വടകരയിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സ്വകാര്യ ആശുപത്രിക്ക് നോട്ടീസ് നൽകി നഗരസഭ. മലിനജലം പുറത്തേക്ക് ഒഴുക്കിയതിന് പിന്നാലെയാണ് 50000 രൂപ ആശുപത്രിക്ക് പിഴ ഇടാക്കിയത്. 

വടകര നഗരസഭ പ്രദേശത്ത് മഞ്ഞപ്പിത്തം പടരുന്നതും കുടിവെള്ളം മലിനമാകുന്നതും നാട്ടുകാരിൽ ആശങ്ക പരത്തുയതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്‍റെ ഇടപെടൽ. പ്രദേശത്തെ വീടുകളിലെ കിണർവെള്ളത്തിൽ കൂടിയ തോതിൽ അമോണിയയും കോളിഫോം ബാക്ടീരിയയും കണ്ടെത്തിയിരുന്നു. 

നഗരസഭയിലെ രണ്ടാം വാർഡിലാണ് മഞ്ഞപ്പിത്തവും റിപോർട്ട് ചെയ്തു. തുടർന്ന് സ്വകാര്യ ആശുപത്രിക്ക് നഗരസഭ നോട്ടീസ് നൽകുകയായിരുന്നു. ആശുപത്രിയിൽ നിന്ന് മലിന ജലം പുറത്തേക്ക് ഒഴുകുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കർശന നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്.