10 വർഷത്തിനിടെ കേരളത്തിൽ പാമ്പുകടിയേറ്റ് മരിച്ചത് 659 പേർ

 കേരളത്തിൽ 10 വർഷത്തിനിടെ പാമ്പുകടിയേറ്റ് മരിച്ചത് 659 പേർ. 2016 മുതലുള്ള വനം വകുപ്പിന്റെ കണക്കുകൾ പരിശോധിക്കുമ്പോൾ പാമ്പിന് പുറമെ കാട്ടാന ആക്രമണം-226, കാട്ടുപന്നി-61, കടുവ-11, കാട്ടുപോത്ത്-10 എന്നിങ്ങനെയാണ് വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം.

 

 കേരളത്തിൽ 10 വർഷത്തിനിടെ പാമ്പുകടിയേറ്റ് മരിച്ചത് 659 പേർ. 2016 മുതലുള്ള വനം വകുപ്പിന്റെ കണക്കുകൾ പരിശോധിക്കുമ്പോൾ പാമ്പിന് പുറമെ കാട്ടാന ആക്രമണം-226, കാട്ടുപന്നി-61, കടുവ-11, കാട്ടുപോത്ത്-10 എന്നിങ്ങനെയാണ് വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം.

മരണങ്ങളിൽ ഭൂരിഭാഗവും പാമ്പുകടിയേറ്റാണ്. കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് മൂർഖൻ , ചേനത്തണ്ടൻ, വെള്ളിക്കെട്ടൻ (വളവളപ്പൻ/ശംഖുവരയൻ) എന്നീ പാമ്പുകളുടെ കടിയേറ്റാണ്.

ജനവാസകേന്ദ്രങ്ങളിൽ പൊതുവേ കാണപ്പെടുന്നതിനാൽ ഇവയെ അപകടകാരികളുടെ ലിസ്റ്റിലാണ് ഉൾപ്പെടുത്തിയത്. ഇക്കാലയളവിൽ 2018-19ലാണ് ഏറ്റവും കൂടുതൽ പാമ്പുകടിയേറ്റ് മരണമുണ്ടായത്. 123 പേർ മരിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകളിൽ പാമ്പ് കടിയേറ്റുള്ള മരണങ്ങൾ കുറച്ചുകൊണ്ടുവരാൻ സാധിച്ചതായാണ് വനം വകുപ്പ് പറയുന്നത്.

2021-22ൽ 65 പേർക്ക് ജീവഹാനിയുണ്ടായപ്പോൾ 2025-26ൽ 18ലേക്ക് ചുരുങ്ങി. മുൻവർഷങ്ങളിലെ കണക്ക് പരിശോധിച്ചാൽ പിടികൂടുന്ന പാമ്പുകളുടെ എണ്ണം ഓരോ വർഷവും കൂടുകയാണ്. 2021ൽ 6,667 പാമ്പുകളെ പിടികൂടിയപ്പോൾ 2025ൽ 23,802ലേക്കെത്തി. അഞ്ച് വർഷത്തിനിടെ പിടികൂടിയ പാമ്പുകളുടെ എണ്ണം 77,474 ആണ്.