'ദത്തെടുക്കലിലൂടെ' മാതൃത്വം അനുഭവിക്കാൻ ആഗ്രഹിക്കുന്നു"; പാര്‍വതി തിരുവോത്ത്
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് പാർവതി തിരുവോത്ത്. ഇപ്പോഴിതാ അമ്മയാകാൻ ആഗ്രഹിച്ച കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് പാർവതി തിരുവോത്ത്.
എന്റെ അണ്ഡം ശീതീകരിച്ചിട്ടില്ല. എന്റെ ശരീരത്തെ അതിലൂടെ കൊണ്ട് പോകാൻ ആഗ്രഹിക്കുന്നില്ല. ദത്ത് എടുക്കാൻ ഞാൻ ഒരിക്കല്‍ തയാറായേക്കും. മകളുടെ പേര് ഞാൻ ടാറ്റൂ ചെയ്തിട്ടുണ്ട്
പാർവതിയുടെ വാക്കുകള്‍:
"കുട്ടിക്കാലത്ത് തന്നെ അമ്മയാകണം എന്ന് തോന്നിയിരുന്നു. ഏഴ് വയസ്സില്‍ തന്നെ കുഞ്ഞിന്റെ പേര് വരെ കണ്ടുവച്ചിരുന്നു. എന്നാല്‍ മുതിർന്നപ്പോള്‍ തന്റെ ശരീരം ഗർഭകാലത്തിലൂടെ കടന്നുപോകുന്നതില്‍ താല്‍പര്യമില്ലാതായി. ഇപ്പോള്‍ കുഞ്ഞുങ്ങളെ ദത്ത് എടുക്കാനാണ് ആഗ്രഹം. നന്നേ ചെറുപ്പത്തിലേ തന്നെ ദത്തെടുക്കണം എന്ന ആഗ്രഹം തോന്നിയിരുന്നു. സുസ്മിത സെൻ ആണ് അതിന് പ്രചോദനമായത്. സുസ്മിതയുടെ ഇന്റർവ്യൂകള്‍ കണ്ട് ഞാൻ മാതാപിതാക്കളോട് ദത്തിനെക്കുറിച്ച് സംസാരിക്കുമായിരുന്നു, അന്ന് അവർ അത് കാര്യമാക്കിയില്ല. പക്ഷേ ഇന്ന് ഞാൻ സീരയസ് ആണെന്ന് അമ്മയ്ക്ക് അറിയാം.
എന്റെ അണ്ഡം ശീതീകരിച്ചിട്ടില്ല. എന്റെ ശരീരത്തെ അതിലൂടെ കൊണ്ട് പോകാൻ ആഗ്രഹിക്കുന്നില്ല. ദത്ത് എടുക്കാൻ ഞാൻ ഒരിക്കല്‍ തയാറായേക്കും. മകളുടെ പേര് ഞാൻ ടാറ്റൂ ചെയ്തിട്ടുണ്ട്. എല്ലാവർക്കും അവരുടേതായ തീരുമാനമുണ്ട്. എന്റേ പല തീരുമാനങ്ങളും പലതവണ മാറിയിട്ടുണ്ട്. അമ്മയാകുന്നതിനായാണ് ഞാൻ ജനിച്ചത് എന്ന് വരെ തോന്നിയിട്ടുണ്ട്. ഭാഗ്യത്തിന് അന്നാ ചിന്തയില്‍ നിന്ന് ഞാൻ പുറത്ത് കടന്നു. ദൈവത്തിന് നന്ദി. അന്നത്തെ ആ ഞാൻ ഇന്ന് എവിടെയും ഇല്ല.
പക്ഷേ പ്രസവിച്ചില്ലെങ്കിലും ഒരു കുഞ്ഞിനെ പരിപാലിക്കാനുള്ള സെൻസ് എനിക്കിന്നുണ്ട്. അത് എനിക്ക് എന്റെ വളർത്തുനായയില്‍ നിന്ന് ലഭിച്ചതാണ്. ഒരു കുഞ്ഞ് വേണമെന്ന് ഭാവിയില്‍ തോന്നിയാല്‍ അത് എന്റെ പങ്കാളിയുടെയും അംശങ്ങള്‍ ഉള്ള ഒരു കുഞ്ഞ് വേണമെന്ന നിമിഷത്തില്‍ മാത്രമായിരിക്കും. ഇന്നത്തെ ലോകത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയെന്നാല്‍ അവരെ തീയിലേക്ക് എറിയുന്നത് പോലെയാണ്. കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുവാൻ ആഗ്രഹിക്കുന്നില്ല''.