പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ഗവർണറുടെ ഇടപെടൽ ; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച നൽകിയ പരാതിയിൽ നിയമോപദേശം തേടി
പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളിൽ ഗവർണർ ഇടപെടുന്നു. ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച നൽകിയ പരാതിയിൽ ഗവർണർ നിയമോപദേശം തേടി. ഗവർണർ എന്ന നിലയിൽ ഈ വിഷയത്തിൽ എന്തൊക്കെ നടപടികൾ സ്വീകരിക്കാൻ സാധിക്കുമെന്നാണ് പരിശോധിക്കുന്നത്. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും നിയമോപദേശകർ ഇക്കാര്യത്തിൽ മറുപടി നൽകുക.
പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളിൽ ഗവർണർ ഇടപെടുന്നു. ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച നൽകിയ പരാതിയിൽ ഗവർണർ നിയമോപദേശം തേടി. ഗവർണർ എന്ന നിലയിൽ ഈ വിഷയത്തിൽ എന്തൊക്കെ നടപടികൾ സ്വീകരിക്കാൻ സാധിക്കുമെന്നാണ് പരിശോധിക്കുന്നത്. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും നിയമോപദേശകർ ഇക്കാര്യത്തിൽ മറുപടി നൽകുക.
പിഎസ്‌സി ഒരു ഭരണഘടനാ സ്ഥാപനമായതിനാൽ ചെയർമാനെയും അംഗങ്ങളെയും നേരിട്ട് നീക്കം ചെയ്യാൻ ഗവർണർക്ക് അധികാരമില്ല. ഭരണഘടനാപരമായ ഈ പദവിയിലെ അംഗങ്ങളെതിരെ നടപടിയെടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണ് ഉള്ളത്. രാഷ്ട്രപതി ഈ വിഷയം സുപ്രീം കോടതിയുടെ അന്വേഷണത്തിന് റഫർ ചെയ്യുകയാണെങ്കിൽ, അതിന്റെ അടിസ്ഥാനത്തിൽ ചെയർമാനെയും അംഗങ്ങളെയും സസ്പെൻഡ് ചെയ്യാൻ ഗവർണർക്ക് കഴിയും. തുടർന്ന് സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം രാഷ്ട്രപതിക്ക് ഇരുവരെയും പിരിച്ചുവിടാനും സാധിക്കും.
അതേസമയം, പിഎസ്‌സിക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും സർക്കാർ ഈ വിഷയം കൈകാര്യം ചെയ്ത രീതിയിൽ രാജ്ഭവന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. ആസൂത്രണ ബോർഡ് പരീക്ഷത്തട്ടിപ്പിൽ മാത്രമാണ് നിലവിൽ പൊലീസ് കേസെടുത്തിട്ടുള്ളത്.