ഉമര്‍ ഫൈസി മുക്കത്തെ വഖഫ് ബോര്‍ഡ് അംഗമായി നാമനിര്‍ദേശം ചെയ്ത് സർക്കാർ
സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തെ വഖഫ് ബോര്‍ഡ് അംഗമായി നാമനിര്‍ദേശം ചെയ്തു.
സര്‍ക്കാര്‍ പുറത്തിറക്കിയ നോമിനേഷന്‍ പട്ടികയിലാണ് സമസ്തയിലെ ഉമര്‍ ഫൈസി മുക്കം ഇടം പിടിച്ചത്.
തിരുവനന്തപുരം: സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തെ വഖഫ് ബോര്‍ഡ് അംഗമായി നാമനിര്‍ദേശം ചെയ്തു. സര്‍ക്കാര്‍ പുറത്തിറക്കിയ നോമിനേഷന്‍ പട്ടികയിലാണ് സമസ്തയിലെ ഉമര്‍ ഫൈസി മുക്കം ഇടം പിടിച്ചത്. അഡ്വ. എം.കെ. സക്കീറിനെ ചെയര്‍മാനായും നാമനിര്‍ദേശം ചെയ്തു.
പുതിയ വഖഫ് ബോര്‍ഡ് നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ നിയമ പോരാട്ടങ്ങള്‍ ഉള്‍പ്പെടെ തുടരുന്നതിനിടെയാണ് പുതിയ അംഗങ്ങളെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. ഒന്‍പത് പേരാണ് സര്‍ക്കാര്‍ പുറത്തിറക്കിയ നോമിനേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍, നിയമം പ്രകാരം ബോര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ട മുസ്ലീങ്ങളല്ലാത്ത രണ്ടുപേരുടെ ഒഴിവ് നികത്തിയിട്ടില്ല. സമസ്തയില്‍ ലീഗ് വിരുദ്ധ പക്ഷക്കാരന്‍ എന്ന ആരോപണം കഴിഞ്ഞ ദിവസം ഉമര്‍ ഫൈസി മുക്കം നിഷേധിച്ചിരുന്നു. സമസ്ത നൂറാം വാര്‍ഷിക ഉദ്ഘാടന സമ്മേളനത്തില്‍ ആയിരുന്നു പ്രതികരണം. മുസ്ലീങ്ങളെ നയിക്കുന്നത് പാണക്കാട് തങ്ങളാണെന്നും ഒരു വിശ്വാസിക്ക് സഖാവാകാന്‍ കഴിയില്ല എന്നുമായിരുന്നു മര്‍ഫൈസിയുടെ പ്രതികരണം.