സിറ്റി ബസ് വിവാദത്തില്‍ മേയര്‍ വി വി രാജേഷിനെ പരിഹസിച്ച് മുൻ കൗണ്‍സിലർ ഗായത്രി ബാബു
സിറ്റി ബസ് വിവാദത്തില്‍ മേയര്‍ വി വി രാജേഷിനെ പരിഹസിച്ച് മുൻ കൗണ്‍സിലർ ഗായത്രി ബാബു. മാരാർജി ഭവനില്‍ ബസ് പാര്‍ക്ക് ചെയ്തിരിക്കുന്ന ചിത്രം പങ്കുവെച്ച് സിറ്റിക്കകത്ത് 4 എണ്ണം ഇടാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും രണ്ട് എണ്ണം മേയർക്ക് പൈലറ്റ് പോകുമെന്നും ഇനി 107 എണ്ണമല്ലേ ഉള്ളൂ എന്നുമാണ് ഗായത്രി ഫേസ്ബുക്കില്‍ കുറിച്ചത്.
മാരാർജി ഭവനില്‍ ബസ് പാര്‍ക്ക് ചെയ്തിരിക്കുന്ന ചിത്രം പങ്കുവെച്ച് സിറ്റിക്കകത്ത് 4 എണ്ണം ഇടാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും രണ്ട് എണ്ണം മേയർക്ക് പൈലറ്റ് പോകുമെന്നും ഇനി 107 എണ്ണമല്ലേ ഉള്ളൂ എന്നുമാണ് ഗായത്രി ഫേസ്ബുക്കില്‍ കുറിച്ചത്.
തിരുവനന്തപുരം: സിറ്റി ബസ് വിവാദത്തില്‍ മേയര്‍ വി വി രാജേഷിനെ പരിഹസിച്ച് മുൻ കൗണ്‍സിലർ ഗായത്രി ബാബു. മാരാർജി ഭവനില്‍ ബസ് പാര്‍ക്ക് ചെയ്തിരിക്കുന്ന ചിത്രം പങ്കുവെച്ച് സിറ്റിക്കകത്ത് 4 എണ്ണം ഇടാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും രണ്ട് എണ്ണം മേയർക്ക് പൈലറ്റ് പോകുമെന്നും ഇനി 107 എണ്ണമല്ലേ ഉള്ളൂ എന്നുമാണ് ഗായത്രി ഫേസ്ബുക്കില്‍ കുറിച്ചത്.
കാലത്തിനനനുസരിച്ച് നഗര ഗതാഗതത്തിലെ സൗകര്യം മെച്ചപ്പെടണം എങ്കില്‍ പൊതുഗതാഗത വാഹനങ്ങള്‍ നഗരത്തിനുള്ളില്‍ കിടന്ന് കറങ്ങിയത് കൊണ്ട് ആയില്ല.നെയ്യാറ്റിൻകരയിലുള്ളവർക്ക് സിറ്റിയിലേക്ക് വരണ്ടേ? നെടുമങ്ങാട് ഉള്ളവർക്ക് സിറ്റിയിലേക്ക് വരണ്ടേ? അതൊരു ചോദ്യമാണ്. ഇതെല്ലാം പറഞ്ഞ ശേഷവും, ഉള്‍കൊള്ളാൻ കഴിയാത്തവർക്ക് വേണ്ടിയാണ് പറ്റൂല്ലങ്കില്‍ തിരിച്ചെടുത്തോളാൻ പറഞ്ഞത്. അതൊരു ഒന്നൊന്നര പറച്ചില്‍ ആയിരുന്നുവെന്നും മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രതികരണം ആവർത്തിച്ച് ഗായത്രി കുറിച്ചു.
സബ് അർബൻ മേഖലയെ നഗരത്തില്‍ നിന്ന് ഒറ്റപ്പെടുത്തിയാലുള്ള ഒരു ഭവിഷ്യത്ത് നഗര ജനസാന്ദ്രത വർധിച്ച് വീർപ്പുമുട്ടലുണ്ടാകും എന്നതാണ്. സബർബൻ ഏരിയകളെയും കണക്റ്റ് ചെയ്യുന്ന ഗതാഗത സംവിധാനം ഒരുക്കിയാലേ നഗരവാസികള്‍ക്കും ഗുണപ്രദമാകൂ. അതിനാലാണ് കരാറില്‍ തന്നെ സബർബൻ സേവനം (പീക്ക് ടൈമിന് ശേഷം) നല്‍കാമെന്ന് പറഞ്ഞിട്ടുള്ളത്.
പിന്നെ, തിരുവനന്തപുരം നഗരത്തില്‍ കെഎസ്‌ആർടിസി ബസുകളുടെ എണ്ണം കുറവാണെന്ന പരാതിയും കണ്ടില്ല. ഒറ്റപ്പെട്ട സംഭവങ്ങള്‍ മാറ്റി നിർത്തിയാല്‍,ആകെ മൂന്നോ നാലോ കിലോമീറ്റർ ആണ് നഗരത്തിനു പുറത്ത് സ്മാർട്ട് സിറ്റി ബസുകള്‍ ഓടുന്നതെന്നും ഗായത്രി ബാബു പറഞ്ഞു.