ഗുരുവായൂരിൽ ആനകള്‍ക്ക് ഇനി സുഖ ചികിത്സ; നാളെ ആരംഭിച്ച് ജൂലൈ 30ന് അവസാനിക്കും 

ഗുരുവായൂരിൽ ആനകള്‍ക്കായി ദേവസ്വം നടത്തി വരുന്ന വാര്‍ഷിക സുഖചികിത്സ ജൂലൈ ഒന്ന് മുതൽ ആരംഭിക്കും. സുഖചികില്‍സയുടെ ഉദ്ഘാടനം ഉച്ച കഴിഞ്ഞ് 3മണിക്ക് റവന്യൂ സെക്രട്ടറി എം ജി രാജമാണിക്യം നിര്‍വ്വഹിക്കും.ജൂലൈ 30 വരെയാണ് സുഖചികിത്സ. ആനകളുടെ ആരോഗ്യ സംരക്ഷണവും ഒപ്പം ശരീരപുഷ്ടിക്കും ഉപകരിക്കും വിധമുള്ള സമീകൃത ആഹാരമാണ് നല്‍കുക

 

തൃശൂര്‍: ഗുരുവായൂരിൽ ആനകള്‍ക്കായി ദേവസ്വം നടത്തി വരുന്ന വാര്‍ഷിക സുഖചികിത്സ ജൂലൈ ഒന്ന് മുതൽ ആരംഭിക്കും. സുഖചികില്‍സയുടെ ഉദ്ഘാടനം ഉച്ച കഴിഞ്ഞ് 3മണിക്ക് റവന്യൂ സെക്രട്ടറി എം ജി രാജമാണിക്യം നിര്‍വ്വഹിക്കും.ജൂലൈ 30 വരെയാണ് സുഖചികിത്സ. ആനകളുടെ ആരോഗ്യ സംരക്ഷണവും ഒപ്പം ശരീരപുഷ്ടിക്കും ഉപകരിക്കും വിധമുള്ള സമീകൃത ആഹാരമാണ് നല്‍കുക. 

ജീവധനം വിദഗ്ധ സമിതി അംഗങ്ങളായ ഡോ. പി ബി ഗിരിദാസ്, ഡോ. എം എന്‍ ദേവന്‍ നമ്പൂതിരി, ഡോ. ടി എസ് രാജീവ്, ഡോ. കെ വിവേക്, ഡോ. യു ഗിരീഷ്, ഡോ. വി ശബരീനാഥ് ദേവസ്വം വെറ്ററിനറി സര്‍ജന്‍ ഡോ. ചാരുജിത്ത് നാരായണന്‍ എന്നിവരുടെ മേല്‍നോട്ടത്തിലും നിരീക്ഷണത്തിലുമാണ് സുഖചികിത്സ.

9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. 3150 കിലോ അരി, 1050കിലോ ചെറുപയര്‍, 1050 കിലോ റാഗി, 105 കിലോ അഷ്ട ചൂര്‍ണ്ണം, 262 കിലോ ച്യവനപ്രാശം, മഞ്ഞള്‍പ്പൊടി, ഷാര്‍ക്ക ഫറോള്‍, അയേണ്‍ ടോണിക്ക്, ധാതുലവണങ്ങള്‍ തുടങ്ങിയവയാണ് സുഖചികില്‍സയ്ക്ക് ഉപയോഗിക്കുന്നത്.