കുതിച്ചുകയറി കോഴിയിറച്ചി വില ; കിലോക്ക് 300 രൂപ കടന്നു 

കുതിച്ചുകയറി കോഴിയിറച്ചി വില. കോഴിത്തീറ്റയുടെ വില ക്രമാതീതമായി വർധിച്ചതാണ് ഇറച്ചിക്ക് വില വർധിക്കാൻ കാരണം. കിലോക്ക് 300 രൂപയാണ് നിലവിൽ കോഴിയിറച്ചിയുടെ വില. ഒരു കിലോ കോഴിക്ക് 164 മുതൽ 170 രൂപ വരെയും വിലയുണ്ട്. ചായക്കടകളിൽ ചിക്കൻ വാങ്ങിയാൽ കഷണം ഇല്ലാത്ത സാഹചര്യവുമായി.

 

 തിരുവനന്തപുരം: കുതിച്ചുകയറി കോഴിയിറച്ചി വില. കോഴിത്തീറ്റയുടെ വില ക്രമാതീതമായി വർധിച്ചതാണ് ഇറച്ചിക്ക് വില വർധിക്കാൻ കാരണം. കിലോക്ക് 300 രൂപയാണ് നിലവിൽ കോഴിയിറച്ചിയുടെ വില. ഒരു കിലോ കോഴിക്ക് 164 മുതൽ 170 രൂപ വരെയും വിലയുണ്ട്. ചായക്കടകളിൽ ചിക്കൻ വാങ്ങിയാൽ കഷണം ഇല്ലാത്ത സാഹചര്യവുമായി.

ഒന്നരമാസത്തിനിടെ കോഴിത്തീറ്റ ചാക്കിന് 500 രൂപയിലധികമാണ് വർധിച്ചത്. 1,350 രൂപയുണ്ടായിരുന്ന 50 കിലോഗ്രാമിന്റെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 1,850 രൂപയായി ഉയർന്നു. തീറ്റയുണ്ടാക്കാനുള്ള അസംസ്‌കൃതവസ്തുക്കളായ ചോളം, സോയാബീൻ, ഗോതമ്പ്, ഉണക്കമീൻ തുടങ്ങിയവ കിട്ടാനില്ലാത്തതാണ് കോഴിത്തീറ്റയ്ക്ക് വില കൂടാൻ കാരണം. 25 രൂപ ഉണ്ടായിരുന്ന കോഴിക്കുഞ്ഞിന്റെ വില 45 രൂപയിലധികം വർധിപ്പിച്ചതായും പൗൾട്രി ഫാം നടത്തിപ്പുകാർ പറയുന്നു. കോഴികൾക്കുള്ള മരുന്നിൻറെ വിലയും ഇരട്ടിയിലധികം കൂടി. കോഴിയിറച്ചിക്കും വില വർധിച്ചത് ഫാസ്റ്റ് ഫുഡ് കടകളെ സാരമായി ബാധിച്ചിട്ടുണ്ട്. പോത്തിറച്ചിക്കും വിലക്കൂടുതലാണ്. ഇതരസംസ്ഥാനങ്ങളിൽനിന്ന് കന്നുകാലികളെ കൊണ്ടുവരുന്നതിലുള്ള നിയന്ത്രണം കാരണമായി ഈസ്റ്റർ സമയത്ത് ഒരു കിലോ പോത്തിറച്ചിക്ക് 500 രൂപയായി ഉയർത്തിയിരുന്നത് അതുപോലെ തുടരുകയാണ്.

സർക്കാർ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ ഓണം ചിക്കനില്ലാതെ ആഘോഷിക്കേണ്ടിവരുന്ന സാഹചര്യമാണ്. കേരളത്തിൽ കോഴി വളർത്തൽ പ്രതിസന്ധി സാരമായി തുടരുകയാണ്. കേരളത്തിലുള്ള മിക്ക പൗൾട്രി ഫാമുകളും പൂട്ടി. തൊഴിലാളികളുടെ ശമ്പളം നോക്കുമ്പോൾ കോഴി വളർത്തി വിൽപന നടത്തിയാൽ കിട്ടുന്ന ലാഭം തുച്ഛമാണ്. ഓണം ആകുമ്പോഴേക്കും കോഴിയിറച്ചി വില 350 കടക്കുമെന്നാണ് കരുതുന്നത്.