ശക്തിയായ മഴ : ചാലക്കുടി പുഴയിലെ ബണ്ട് തകര്‍ന്നു

ശക്തിയായ മഴ : ചാലക്കുടി പുഴയിലെ ബണ്ട് തകര്‍ന്നു
 

മാള : ശക്തിയായ മഴയിൽ ചാലക്കുടി പുഴയില്‍ പുത്തന്‍ വേലിക്കരയിലെ കോഴിത്തുരുത്തില്‍ നിര്‍മിച്ചിരുന്ന മണല്‍ ബണ്ട് തകര്‍ന്നു.
ശക്തിയായ മഴയെ തുടര്‍ന്ന് പുഴയിലൂടെ ഒഴുകിയെത്തിയ വെള്ളത്തിന്‍റെ അളവു കൂടിയതിനെ തുടര്‍ന്ന് ബണ്ട് തള്ളി തകര്‍ന്നു പോകുകയായിരുന്നു.

പുഴയുടെ നടുവില്‍ നിന്നും കരവരെയുള്ള ഭാഗത്തെ ബണ്ടാണ് ഒലിച്ചു പോയത്. പുഴയിലേക്ക് ഉപ്പുവെള്ളം കയറുന്നതു തടയാനാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ലക്ഷങ്ങള്‍ മുടക്കി ഇവിടെ മണല്‍ ബണ്ട് നിര്‍മിക്കുന്നത്.

കണക്കന്‍ കടവിലുള്ള സ്ലൂയിസ് കം ബ്രിഡ്ജിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാതെ ആയതിനെ തുടര്‍ന്നാണ് വര്‍ഷം തോറും ബണ്ട് നിര്‍മിക്കേണ്ടി വരുന്നത്. പുഴയില്‍ ഉപ്പുവെള്ളം കയറിയാല്‍ കുഴൂര്‍, കുന്നുകര, പുത്തന്‍വേലിക്കര പഞ്ചായത്തുകളിലെ ജലസേചന പദ്ധതികളെയും കൃഷിയെയും ദോഷകരമായി ബാധിക്കുന്ന അവസ്ഥയാണ്. കണക്കന്‍കടവ് സ്ലൂയിസിന്‍റെ അപാകതകള്‍ പരിഹരിച്ചാല്‍ മാത്രമെ ഇതിനൊരു ശാശ്വത പരിഹാരമാകൂ.