കണ്ണൂർ തില്ലങ്കേരിയിൽ തെയ്യക്കോലത്തിന് മർദ്ദനമേറ്റ സംഭവം തെറ്റായി ചിത്രീകരിക്കുന്നുവെന്ന ആരോപണവുമായികോലാധാരിയും ക്ഷേത്ര കമ്മിറ്റിയും രംഗത്ത്
പേരാവൂർ: ഇരിട്ടിക്കടുത്തെ തില്ലങ്കേരിയിൽ തെയ്യം കെട്ടിയയാൾക്ക് നാട്ടുകാരുടെ മർദ്ദനമേറ്റ സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്ര കമ്മിറ്റിയും കോലധാരിയും രംഗത്തെത്തി പേരാവൂർ പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈക്കാര്യം വ്യക്തമാക്കിയത്. തെയ്യം ആചാരനുഷ്ഠാനങ്ങൾ നടക്കുന്നതിനിടെ വെറുംഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്നും കൈതച്ചാമുണ്ഡി തെയ്യത്തിനിടെ ഇത് പതിവാണെന്നും തെയ്യം കെട്ടിയ മുകേഷ് പണിക്കർ പറഞ്ഞു.
തെയ്യത്തെ കണ്ട് ഭയന്നോടിയവർക്ക് പരിക്കേറ്റതോടെയാണ് കഴിഞ്ഞ ദിവസം തില്ലങ്കേരിയിൽ പ്രശ്നങ്ങളുണ്ടായത്. പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിനിടെ തെയ്യക്കോലം കെട്ടിയ ആളെയാണ് നാട്ടുക്കാരിൽ ചിലർ തല്ലിയത്. രൗദ്ര ഭാവത്തിൽ ആളുകളെ പേടിപ്പിക്കുന്ന തെയ്യമായ കൈതച്ചാമുണ്ഡി കെട്ടിയാടിയത് മുകേഷ് പണിക്കരായിരുന്നു. ആളുകളെ പിന്തുടർന്ന് പേടിപ്പിക്കുന്നതാണ് തെയ്യത്തിന്റെ രീതി. ഇതിനിടയിൽ ചിലർക്ക് പരിക്ക് പറ്റിയത്തൊടെയാണ് സംഘർഷമായത്.
എന്നാൽ അത് വെറും അഞ്ച് മിനിറ്റ് നീണ്ട പ്രശ്നമെന്നും ക്രൂര മർദ്ദനം ഏറ്റെന്ന റിപ്പോർട്ട് ശരിയല്ലെന്നും മുകേഷ് പണിക്കരുടെ വിശദീകരണം. സംഭവത്തിന് ശേഷവും ചടങ്ങുകൾ പതിവുപോലെ നടന്നെന്നും ചില കേന്ദ്രങ്ങൾ വ്യാജ പ്രചാരണം നടത്തിയെന്നുമാണ് ക്ഷേത്ര കമ്മിറ്റിയും പറയുന്നത്. ആചാരം അടിയിലേക്ക് പോയതോടെ പോലീസ് സ്ഥലത്ത് എത്തിയിരുന്നു. ആർക്കും പരാതി ഇല്ലാത്തതിനാൽ കേസ് എടുത്തിരുന്നില്ല. സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ വൈറലായതോടെ തല്ലിനെ ന്യായീകരിച്ചും തള്ളിയും പ്രതികരണങ്ങളും വ്യാപകമായിരുന്നു. ആചാരം അതിരുവിടരുതെന്നു ചിലർ കുറിച്ചപ്പോൾ, കൈതചാമുണ്ഡി തെയ്യത്തിന്റെ രീതി അറിയാത്തതിന്റെ പ്രശ്നമെന്ന് ഒരു വിഭാഗം വാദിക്കുന്നു. അതിനിടയിലാണ് കോലധാരിയുടെ വിശദീകരണം. പുറത്തുവന്നത്.
കണ്ണൂര്‍ജില്ലയിലെ ചുരുക്കം ചില ക്ഷേത്രങ്ങളില്‍ മാത്രം കെട്ടിയാടുന്ന ഉഗ്രസ്വരൂപിണിയായ തെയ്യമാണ് കൈത ചാമുണ്ഡി തെയ്യം.
ബ്രഹ്മാവില്‍ നിന്ന് വരം നേടി രണ്ട് അസുരൻമാര്‍ ജനങ്ങളെ കൊന്നൊടുക്കിയപ്പോള്‍ ഇവരെ നശിപ്പിക്കാന്‍ അവതാരമെടുത്ത ഉഗ്ര സ്വരൂപണിയായി കൈത ചാമുണ്ഡി അവതരിച്ചു എന്നതാണ് ഈ തെയ്യത്തിന്‍റെ ഐതിഹ്യം.