അഴീക്കോടിന്റെ ജനനായകൻ : കെ.വി. സുമേഷ് എന്ന പാഠപുസ്തകം

സംസ്ഥാനത്തുടനീളം രാഷ്ട്രീയമായ അപ്രതീക്ഷിത തിരിച്ചടികൾ മുന്നണി നേരിട്ടപ്പോഴും, അഴീക്കോട് മണ്ഡലത്തിൽ കെ.വി. സുമേഷ് നേടിയ വിജയം കേവലം ഒരു രാഷ്ട്രീയ വിജയം

 

മുന്നണിയുടെ കരുത്തിനപ്പുറം, സ്ഥാനാർത്ഥിയുടെ സ്വീകാര്യതയും ജനങ്ങളുമായുള്ള ഹൃദയബന്ധവുമാണ് ഈ വിജയത്തിൽ നിർണ്ണായകമായത്.

ബിജുനു കണ്ണൂർ 

കണ്ണൂർ: സംസ്ഥാനത്തുടനീളം രാഷ്ട്രീയമായ അപ്രതീക്ഷിത തിരിച്ചടികൾ മുന്നണി നേരിട്ടപ്പോഴും, അഴീക്കോട് മണ്ഡലത്തിൽ കെ.വി. സുമേഷ് നേടിയ വിജയം കേവലം ഒരു രാഷ്ട്രീയ വിജയം മാത്രമല്ല; അത് ജനങ്ങൾക്കിടയിൽ അദ്ദേഹം നേടിയെടുത്ത വിശ്വാസത്തിന്റെ അടയാളമാണ്. ശക്തമായ കുത്തൊഴുക്കിലും അടിപതറാതെ ഒരു ജനത അദ്ദേഹത്തെ നെഞ്ചേറ്റിയെങ്കിൽ, അതിന് പിന്നിൽ സുമേഷ് എന്ന ജനപ്രതിനിധിയുടെ സമാനതകളില്ലാത്ത വ്യക്തിത്വമുണ്ട്.

മുന്നണിയുടെ കരുത്തിനപ്പുറം, സ്ഥാനാർത്ഥിയുടെ സ്വീകാര്യതയും ജനങ്ങളുമായുള്ള ഹൃദയബന്ധവുമാണ് ഈ വിജയത്തിൽ നിർണ്ണായകമായത്. അഴീക്കോടിന്റെ മണ്ണിൽ ഓരോ സാധാരണക്കാരന്റെയും പ്രശ്നങ്ങളിൽ കൂടെ നിൽക്കാനും അവർക്ക് താങ്ങാവാനും സുമേഷിന് സാധിച്ചിട്ടുണ്ട്. വോട്ടുബാങ്കുകൾക്കപ്പുറം മനുഷ്യരുടെ മനസ്സ് വായിക്കാൻ കഴിയുന്ന നേതൃശൈലിയാണ് അദ്ദേഹത്തിന്റേത്.

രാഷ്ട്രീയ പ്രവർത്തകർക്കും നേതൃത്വത്തിനും ഒരു വലിയ പാഠപുസ്തകമാണ് കെ.വി. സുമേഷിന്റെ പ്രവർത്തനശൈലി. പ്രതികൂല സാഹചര്യങ്ങളിലും എങ്ങനെ ജനപിന്തുണ നിലനിർത്താം എന്നതിന് ഇതിലും മികച്ച ഉദാഹരണം വേറെയില്ല. അഴീക്കോടിന്റെ മണ്ണ് സുമേഷിനെ കൈപിടിച്ചു നിർത്തിയത് അദ്ദേഹത്തിന്റെ ആത്മാർത്ഥതയ്ക്കും വികസന കാഴ്ചപ്പാടിനും നൽകിയ അംഗീകാരമായാണ് വിലയിരുത്തുന്നത്.