നിയമസഭാ തിരഞ്ഞെടുപ്പ് ; 2.72 കോടി വോട്ടർമാർ വിധിയെഴുതും 

 കേരളം നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്തെ വോട്ടർമാരുടെ അന്തിമ കണക്കുകൾ പുറത്തുവന്നു. ഇത്തവണ 2.72 കോടി വോട്ടർമാരാണ് ജനവിധി നിർണ്ണയിക്കുന്നത്. ജനാധിപത്യ പ്രക്രിയയിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്ത്രീ വോട്ടർമാരുടെ എണ്ണത്തിലാണ് വലിയ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

 തിരുവനന്തപുരം : കേരളം നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്തെ വോട്ടർമാരുടെ അന്തിമ കണക്കുകൾ പുറത്തുവന്നു. ഇത്തവണ 2.72 കോടി വോട്ടർമാരാണ് ജനവിധി നിർണ്ണയിക്കുന്നത്. ജനാധിപത്യ പ്രക്രിയയിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്ത്രീ വോട്ടർമാരുടെ എണ്ണത്തിലാണ് വലിയ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

പൊതുവിഭാഗത്തിൽ 2,71,42,952 വോട്ടർമാരുണ്ട്, 1,32,20,811 പുരുഷന്മാരും 1,39,21,868 സ്ത്രീകളും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 273 പേരും ഉൾപ്പെടുന്നു. അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ലഭിച്ച അപേക്ഷകൾ കൂടി പരിഗണിച്ചാണ് ഈ പുതിയ കണക്ക് തയ്യാറാക്കിയിരിക്കുന്നത്. മുൻപ് 2.69 കോടിയായിരുന്ന വോട്ടർമാരുടെ എണ്ണം പുതിയ അപേക്ഷകരുടെ കടന്നുവരവോടെ 2.72 കോടിയിലേക്ക് ഉയരുകയായിരുന്നു. നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായതോടെ മത്സരരംഗത്തെ പ്രാഥമിക ചിത്രം വ്യക്തമായി. 1685 പത്രികകൾ സ്വീകരിച്ചു. 346 എണ്ണം തള്ളുകയും രണ്ടെണ്ണം പിൻവലിച്ചിട്ടുമുണ്ട്. പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും.