ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങി അനന്തപുരി, നാളെ ദേവിക്ക് അർപ്പിക്കും
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങി അനന്തപുരി .നാളെ രാവിലെ 9.15 ന് ശുദ്ധ പുണ്യാഹ ചടങ്ങോടെയാണ് പൊങ്കാല ആഘോഷങ്ങളുടെ തുടക്കം. 2.15 നാണ് നിവേദ്യം. ചന്ദ്രഗ്രഹണം ആയതിനാല്‍ അന്നു വൈകിട്ട് 3.10 മുതല്‍ രാത്രി 7 വരെ നട അടയ്ക്കും. പൊങ്കാല അർപ്പിക്കാൻ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് നാടും നഗരവും.
ഇന്ന് ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. നാളെ ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങി അനന്തപുരി .നാളെ രാവിലെ 9.15 ന് ശുദ്ധ പുണ്യാഹ ചടങ്ങോടെയാണ് പൊങ്കാല ആഘോഷങ്ങളുടെ തുടക്കം. 2.15 നാണ് നിവേദ്യം. ചന്ദ്രഗ്രഹണം ആയതിനാല്‍ അന്നു വൈകിട്ട് 3.10 മുതല്‍ രാത്രി 7 വരെ നട അടയ്ക്കും. പൊങ്കാല അർപ്പിക്കാൻ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് നാടും നഗരവും.
ക്ഷേത്ര പരിസരത്ത് പൊങ്കാലയർപ്പിക്കുന്നതിനു കൂടുതല്‍ സ്ഥല സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. ഹരിതചട്ടങ്ങള്‍ പൂർണമായും പാലിക്കണം. ഇന്ന് ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. നാളെ ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത്തവണ ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത്പൊങ്കാല ഇടാന്‍ അനുവദിക്കില്ലെന്ന് ക്ഷേത്രം ഭരണസമിതി.കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പെടുത്തി ക്ഷേത്രത്തിന്‍റെ എല്ലാ നടകളിലേയും റോഡ് ഗ്രൈനൈറ്റ് പതിച്ച് മോടിപിടിപ്പിച്ചിട്ടുണ്ടെന്നും പരമ്പരാഗത ശൈലിയില്‍ പതിച്ചിട്ടുള്ള മേന്മയുള്ള ഗ്രാനൈറ്റുകള്‍ വളരെ സൂക്ഷ്മതയോടെ സംരക്ഷിക്കേണ്ടത് ആവശ്യമായതിനാലാണ് പൊങ്കാലയ്ക്ക് അനുവാദമില്ലാത്തതെന്നുമാണ് അറിയിപ്പ്.
പുതുതായി പതിപ്പിച്ചിട്ടുള്ള കല്ലുകള്‍ക്ക് മുകളില്‍ അടുപ്പ് കൂട്ടി പൊങ്കാലയിടുമ്പോള്‍ കല്ലുകളില്‍ കരിപിടിച്ച് ശോഭ നഷ്ടപ്പെടുന്നതിനും തീ ചൂടേറ്റ് പൊട്ടി നാശം സംഭവിക്കുന്നതിനും കാരണമാകും. കൂടാതെ, പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള ഭൂഗര്‍ഭകേബിളുകള്‍ക്ക് ചൂടേറ്റ് നാശം സംഭവിക്കുന്നതിനും സുരക്ഷ ഉപകരണങ്ങള്‍ ഉള്‍പെടെ പ്രവര്‍ത്തനരഹിതമാകുന്നിതും തീപിടുത്തത്തിനും കാരണമായേക്കും.
ഇത് കണക്കിലെടുത്ത് സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഭാഗമായി ക്ഷേത്രപരിസരത്ത് കല്ല് പതിച്ച് നടത്തിയിട്ടുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മുകളില്‍ പൊങ്കാലയിടാന്‍ പാടുള്ളതല്ലെന്നാണ് എക്‌സീക്യൂട്ടിവ് ഓഫീസറുടെ മുന്നറിയിപ്പ്.