13-ാം നമ്പറിനോട് വീണ്ടും അവഗണന ...! മന്ത്രിമാരെല്ലാം 13-ാം നമ്പര്‍ കാർ ഒഴിവാക്കി
യുഡിഎഫിന്റെ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ ഏറ്റതിന് പിന്നാലെ അനുവദിച്ച കാറില്‍ 13 ാം നമ്പര്‍ വേണ്ടെന്ന് വെച്ച് മന്ത്രിമാര്‍. അശുഭനമ്പര്‍ എന്ന അന്ധവിശ്വസം നിമിത്തമാണ് ആരും ഏറ്റെടുക്കാതിരിക്കുന്നത്. 2011 ലും യുഡിഎഫ് ഭരണകാലത്ത് ഈ നമ്പറിലുള്ള കാര്‍ വാങ്ങാന്‍ ആരും എത്തിയിരുന്നില്ല. അതിന്റെ ആവര്‍ത്തനമാണ് ഇപ്പോഴും വന്നിരിക്കുന്നത്.
തിരുവനന്തപുരം: യുഡിഎഫിന്റെ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ ഏറ്റതിന് പിന്നാലെ അനുവദിച്ച കാറില്‍ 13 ാം നമ്പര്‍ വേണ്ടെന്ന് വെച്ച് മന്ത്രിമാര്‍. അശുഭനമ്പര്‍ എന്ന അന്ധവിശ്വസം നിമിത്തമാണ് ആരും ഏറ്റെടുക്കാതിരിക്കുന്നത്. 2011 ലും യുഡിഎഫ് ഭരണകാലത്ത് ഈ നമ്പറിലുള്ള കാര്‍ വാങ്ങാന്‍ ആരും എത്തിയിരുന്നില്ല. അതിന്റെ ആവര്‍ത്തനമാണ് ഇപ്പോഴും വന്നിരിക്കുന്നത്. കഴിഞ്ഞ പിണറായി സര്‍ക്കാരില്‍ കൃഷി മന്ത്രി പി പ്രസാദ് ആണ് 13-ാം നമ്പര്‍ കാര്‍ ഉപയോഗിച്ചത്. ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രി തോമസ് ഐസക് ആണ് ഈ നമ്പര്‍ ആവശ്യപ്പെട്ടത്.
ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വി ഡി സതീശന്‍ സര്‍ക്കാരിലെ മന്ത്രിമാരില്‍ ആരും തന്നെ 13-ാം നമ്പര്‍ കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടൂറിസം വകുപ്പ് ആണ് മന്ത്രിമാര്‍ക്ക് കാര്‍ അനുവദിക്കുന്നത്. കീഴ് വഴക്കം അനുസരിച്ച് കഴിഞ്ഞ സര്‍ക്കാര്‍ ഉപയോഗിച്ച കാറുകള്‍ ഒരുക്കി നല്‍കുകയാണ് പതിവ്. ഇത്തവണ മന്ത്രിമാരില്‍ പലരും 13-ാം നമ്പര്‍ വേണ്ടെന്ന് അധികൃതരെ അറിയിച്ചതായാണ് വിവരം. ഇനി ആരെങ്കിലും 13-ാം നമ്പര്‍ കാര്‍ ആവശ്യപ്പെട്ടു വരുമോ എന്ന കാത്തിരിപ്പിലാണ് അധികൃതര്‍.
മന്ത്രിമാര്‍ ആവശ്യപ്പെടുന്ന നമ്പര്‍ നല്‍കുന്നതാണ് പതിവ്. ഷിബു ബേബി ജോണ്‍ കാറിന് 71-ാം നമ്പര്‍ ആണ് ആവശ്യപ്പെട്ടത്. ഒ ജനീഷിന് ആവശ്യപ്പെട്ട 10-ാം നമ്പര്‍ അനുവദിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല 21-ാം നമ്പര്‍ ആണ് ആവശ്യപ്പെട്ടത്. വി എസ് സര്‍ക്കാരില്‍ എം എ ബേബി ആണ് 13-ാം നമ്പര്‍ ചോദിച്ച് വാങ്ങിയത്.